മരട് വൈദ്യുതി ഓഫിസിലെ മദ്യപാനം: ലൈന്‍മാനെ സ്ഥലംമാറ്റി
BY kasim kzm7 March 2018 3:57 AM GMT
kasim kzm7 March 2018 3:57 AM GMT
മരട്: വൈദ്യുതി ഓഫിസില്‍ മദ്യസേവ നടത്തിയതായി പറയപ്പെടുന്ന സംഭവത്തില്‍ ജീവനക്കാരില്‍ ഒരാള്‍ക്കെതിരേ അച്ചടക്ക നടപടി. മരട് സെക്ഷന്‍ ഓഫിസിലെ ലൈന്മാന് സെബാസ്റ്റ്യനെയാണ് തോപ്പുംപടിയലേക്ക് സ്ഥലംമാറ്റിയത്.
പോലിസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കെഎസ്ഇബി മരട് സെക്ഷന്‍ ഓഫിസിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ച രാത്രി മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.
പ്രദേശവാസികള്‍ കെഎസ്ഇബി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ ഒറ്റക്കും കൂട്ടായും മരടിലെ കെഎസ്ഇബി ഓഫിസിലെത്തി. ഇതിനിടെയാണ് ഓഫിസ് പരിസരത്തെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഓവര്‍സിയറുടെ മേശപ്പുറത്തു നിരത്തിവച്ച് പ്രതിഷേധിച്ചു.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയില്‍ ഈ സമയം കെഎസ്ഇബി ഓഫിസില്‍ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ എന്ന ലൈന്മാര് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
കെഎസ്ഇബി ഓഫിസില്‍ നടന്ന രംഗങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍കാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.
പോലിസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കെഎസ്ഇബി മരട് സെക്ഷന്‍ ഓഫിസിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ച രാത്രി മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.
പ്രദേശവാസികള്‍ കെഎസ്ഇബി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ ഒറ്റക്കും കൂട്ടായും മരടിലെ കെഎസ്ഇബി ഓഫിസിലെത്തി. ഇതിനിടെയാണ് ഓഫിസ് പരിസരത്തെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഓവര്‍സിയറുടെ മേശപ്പുറത്തു നിരത്തിവച്ച് പ്രതിഷേധിച്ചു.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയില്‍ ഈ സമയം കെഎസ്ഇബി ഓഫിസില്‍ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ എന്ന ലൈന്മാര് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
കെഎസ്ഇബി ഓഫിസില്‍ നടന്ന രംഗങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍കാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT