ബിനലക്ഷ്മി നെപ്രാമിന് ഉന്നത മനുഷ്യാവകാശ പുരസ്കാരം
BY kasim kzm6 Oct 2018 3:25 AM GMT
kasim kzm6 Oct 2018 3:25 AM GMT
ലണ്ടന്‍: വടക്കുകിഴക്കന്‍ ഇന്ത്യയിലെ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിനലക്ഷ്മി നെപ്രാമിന് മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം. റീച്ച് ഓള് വിമന്‍ ഇന്‍ വാര് (റോ ഇന്‍ വാര്) അന്ന പൊളിത്കോവ്സ്കായ പുരസ്കാരത്തിനാണ് നെപ്രാം അര്‍ഹമായത്. നൊബേല്‍ ജേതാവും ബെലാറസിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്ലേന അലക്സിവിച്ചാണ് പുരസ്കാരം നേടിയ മറ്റൊരു വനിത.
തങ്ങളുടെ മേഖലകളിലെ സായുധസംഘര്‍ഷങ്ങളില്‍ നടക്കുന്ന അനീതി, അക്രമം തുടങ്ങിയവയെ എതിര്‍ക്കുകയും തുറന്നുപറയുകയും ചെയ്യുന്ന വനിതകള്‍ക്കുള്ള അംഗീകാരമായാണു പുരസ്കാരം നല്‍കുന്നതെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടനയായ റോ ഇന്‍ വാര് അറിയിച്ചു.
അവാര്‍ഡിന് അര്‍ഹരായ രണ്ടുപേരും വധഭീഷണിയെ തുടര്‍ന്ന് മാതൃരാജ്യം വിട്ടവരാണ്. സുരക്ഷാഭീഷണി കാരണം ഒരുവര്‍ഷം മുമ്പ് ഇന്ത്യ വിട്ട നെപ്രാം ഇപ്പോള്‍ അമേരിക്കയിലാണ്.
നേരത്തേ ഓക്സ്ഫാമിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിനലക്ഷ്മി നെപ്രാം 2004ല്‍ കണ്ട്രോള് ആംസ് ഫൗണ്ടേഷന് ഇന്ത്യ(സിഎഎഫ്ഐ)യുടെ രൂപീകരണത്തിലും പങ്കു വഹിച്ചിരുന്നു. നിരായുധീകരണത്തിനുവേണ്ടിയും സൈനികവല്‍ക്കരണത്തിനെതിരേയും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
മൂന്നുവര്‍ഷത്തിനു ശേഷമാണ് അവര്‍ മണിപ്പൂര്‍ ഗണ്‍ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് രൂപീകരിച്ചത്. പതിറ്റാണ്ടുകളായി മണിപ്പൂരില്‍ നടക്കുന്ന സായുധ, വംശീയ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന 20,000ഓളം സ്ത്രീകള്‍ക്ക് ഈ സംഘടന സഹായം നല്‍കിയിരുന്നു.
സഹ അവാര്‍ഡ് ജേതാവായ അലക്സിവിച്ചിന് 2015ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചത്. രണ്ടാം ലോകയുദ്ധകാലത്തെ സോവിയറ്റ് വനിതകളുടെ ജീവിതം, ചെര്‍ണോബില്‍ ദുരന്തത്തിന്റെ പ്രത്യാഘാതം, അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം എന്നിവ പ്രമേയമാക്കിയുള്ള എഴുത്തിനായിരുന്നു പുരസ്കാരം. ബെലാറസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളോളം പ്രവാസജീവിതം നയിക്കേണ്ടിവന്ന അവര്‍ 2011ലാണ് നാട്ടിലേക്കു മടങ്ങിയത്.
രാജ്യത്തെ അഴിമതിയും ചെച്നിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഭരണകൂട അതിക്രമങ്ങളും പുറത്തുകൊണ്ടുവന്ന റഷ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പൊളിത്കോവ്സ്കായ കൊല്ലപ്പെട്ടതിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കുന്നത്.
തങ്ങളുടെ മേഖലകളിലെ സായുധസംഘര്‍ഷങ്ങളില്‍ നടക്കുന്ന അനീതി, അക്രമം തുടങ്ങിയവയെ എതിര്‍ക്കുകയും തുറന്നുപറയുകയും ചെയ്യുന്ന വനിതകള്‍ക്കുള്ള അംഗീകാരമായാണു പുരസ്കാരം നല്‍കുന്നതെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടനയായ റോ ഇന്‍ വാര് അറിയിച്ചു.
അവാര്‍ഡിന് അര്‍ഹരായ രണ്ടുപേരും വധഭീഷണിയെ തുടര്‍ന്ന് മാതൃരാജ്യം വിട്ടവരാണ്. സുരക്ഷാഭീഷണി കാരണം ഒരുവര്‍ഷം മുമ്പ് ഇന്ത്യ വിട്ട നെപ്രാം ഇപ്പോള്‍ അമേരിക്കയിലാണ്.
നേരത്തേ ഓക്സ്ഫാമിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബിനലക്ഷ്മി നെപ്രാം 2004ല്‍ കണ്ട്രോള് ആംസ് ഫൗണ്ടേഷന് ഇന്ത്യ(സിഎഎഫ്ഐ)യുടെ രൂപീകരണത്തിലും പങ്കു വഹിച്ചിരുന്നു. നിരായുധീകരണത്തിനുവേണ്ടിയും സൈനികവല്‍ക്കരണത്തിനെതിരേയും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
മൂന്നുവര്‍ഷത്തിനു ശേഷമാണ് അവര്‍ മണിപ്പൂര്‍ ഗണ്‍ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് രൂപീകരിച്ചത്. പതിറ്റാണ്ടുകളായി മണിപ്പൂരില്‍ നടക്കുന്ന സായുധ, വംശീയ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന 20,000ഓളം സ്ത്രീകള്‍ക്ക് ഈ സംഘടന സഹായം നല്‍കിയിരുന്നു.
സഹ അവാര്‍ഡ് ജേതാവായ അലക്സിവിച്ചിന് 2015ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചത്. രണ്ടാം ലോകയുദ്ധകാലത്തെ സോവിയറ്റ് വനിതകളുടെ ജീവിതം, ചെര്‍ണോബില്‍ ദുരന്തത്തിന്റെ പ്രത്യാഘാതം, അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം എന്നിവ പ്രമേയമാക്കിയുള്ള എഴുത്തിനായിരുന്നു പുരസ്കാരം. ബെലാറസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളോളം പ്രവാസജീവിതം നയിക്കേണ്ടിവന്ന അവര്‍ 2011ലാണ് നാട്ടിലേക്കു മടങ്ങിയത്.
രാജ്യത്തെ അഴിമതിയും ചെച്നിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഭരണകൂട അതിക്രമങ്ങളും പുറത്തുകൊണ്ടുവന്ന റഷ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പൊളിത്കോവ്സ്കായ കൊല്ലപ്പെട്ടതിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT