പോലിസ് സേന സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമാവരുത്: പോപുലര്‍ ഫ്രണ്ട്
BY kasim kzm5 July 2018 3:19 AM GMT
kasim kzm5 July 2018 3:19 AM GMT
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ സംഘടനയെ വേട്ടയാടാനുള്ള പോലിസ് നീക്കം അവസാനിപ്പിക്കണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍.
യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയെന്നതിലുപരി, സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം അജണ്ട നടപ്പാക്കാനുള്ള ഉപകരണമായി കേരളത്തിലെ പോലിസ് സേന മാറരുതെന്നും അദ്ദേഹം പറഞ്ഞു. കലാലയങ്ങള്‍ അക്രമസംഭവങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരിക്കലും വേദിയാവാന്‍ പാടില്ല.
സമാധാനാന്തരീക്ഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, മഹാരാജാസ് കോളജിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാവുന്നത് യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. ശുഹൈബിന്റെയും ഷുക്കൂറിന്റെയും ഫസലിന്റെയുമൊക്കെ ദാരുണമായ കൊലപാതക പരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭീകരതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യണം.
കാംപസുകളെ ആയുധപ്പുരകളും വിദ്യാര്‍ഥികളെ ക്രിമിനലുകളുമാക്കി മാറ്റുന്ന എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം നിരവധി തവണ നിയമസഭയിലടക്കം ചര്‍ച്ചയായിട്ടുള്ളതാണ്.
മഹാരാജാസ് കോളജ് ഹോസ്റ്റലിലെ എസ്എഫ്ഐയുടെ ആയുധശേഖരത്തെ പണിയായുധങ്ങളെന്നു വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഇത് ആര്‍ക്കാണ് പ്രോല്സാഹനമാവുകയെന്നു കേരളം വിലയിരുത്തണം. കേരളത്തിലെ രാഷ്ട്രീയാതിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്ക്കുമെതിരേ ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കാപട്യം നിറഞ്ഞതാണ്. കേരളത്തില്‍ മുസ്ലിംകള്ക്കും സിപിഎമ്മിനും എതിരേ ആര്‍എസ്എസ് കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിയ ഘട്ടത്തിലൊന്നും ഉണ്ടാവാത്ത അമിതാവേശമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത്.
ഫൈസല്‍, റിയാസ് മൗലവി വധങ്ങളടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തിനു മുമ്പിലുണ്ട്. ഇതിനു മുമ്പും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം വേട്ടയാടലുകള്‍ പോപുലര്‍ ഫ്രണ്ടിനു നേരെ ഉണ്ടായിട്ടുണ്ട്. ജനാധിപത്യപരമായും നിയമപരമായും അതിനെ അതിജീവിക്കാന്‍ പോപുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്.
നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍, അതു രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള അവസരമാക്കി മാറ്റുന്നതിനെ ജനകീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയെന്നതിലുപരി, സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം അജണ്ട നടപ്പാക്കാനുള്ള ഉപകരണമായി കേരളത്തിലെ പോലിസ് സേന മാറരുതെന്നും അദ്ദേഹം പറഞ്ഞു. കലാലയങ്ങള്‍ അക്രമസംഭവങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരിക്കലും വേദിയാവാന്‍ പാടില്ല.
സമാധാനാന്തരീക്ഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, മഹാരാജാസ് കോളജിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാവുന്നത് യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല. ശുഹൈബിന്റെയും ഷുക്കൂറിന്റെയും ഫസലിന്റെയുമൊക്കെ ദാരുണമായ കൊലപാതക പരമ്പരകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഭീകരതയും ഇതോടൊപ്പം ചര്‍ച്ച ചെയ്യണം.
കാംപസുകളെ ആയുധപ്പുരകളും വിദ്യാര്‍ഥികളെ ക്രിമിനലുകളുമാക്കി മാറ്റുന്ന എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം നിരവധി തവണ നിയമസഭയിലടക്കം ചര്‍ച്ചയായിട്ടുള്ളതാണ്.
മഹാരാജാസ് കോളജ് ഹോസ്റ്റലിലെ എസ്എഫ്ഐയുടെ ആയുധശേഖരത്തെ പണിയായുധങ്ങളെന്നു വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഇത് ആര്‍ക്കാണ് പ്രോല്സാഹനമാവുകയെന്നു കേരളം വിലയിരുത്തണം. കേരളത്തിലെ രാഷ്ട്രീയാതിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ കൊലപാതകങ്ങള്‍ക്കും അക്രമസംഭവങ്ങള്ക്കുമെതിരേ ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കാപട്യം നിറഞ്ഞതാണ്. കേരളത്തില്‍ മുസ്ലിംകള്ക്കും സിപിഎമ്മിനും എതിരേ ആര്‍എസ്എസ് കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിയ ഘട്ടത്തിലൊന്നും ഉണ്ടാവാത്ത അമിതാവേശമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത്.
ഫൈസല്‍, റിയാസ് മൗലവി വധങ്ങളടക്കമുള്ള സാഹചര്യങ്ങള്‍ കേരളത്തിനു മുമ്പിലുണ്ട്. ഇതിനു മുമ്പും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം വേട്ടയാടലുകള്‍ പോപുലര്‍ ഫ്രണ്ടിനു നേരെ ഉണ്ടായിട്ടുണ്ട്. ജനാധിപത്യപരമായും നിയമപരമായും അതിനെ അതിജീവിക്കാന്‍ പോപുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്.
നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍, അതു രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള അവസരമാക്കി മാറ്റുന്നതിനെ ജനകീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT