നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു
BY fousiya sidheek5 May 2017 3:36 AM GMT
fousiya sidheek5 May 2017 3:36 AM GMT
വടകര: നഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യവിഭാഗം പരിശോധന കൂടുതല്‍ കര്‍ശനമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,732 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍, 6,910 ഡിസ്പോസിബിള്‍ പ്ലെയ്റ്റ് ഒമ്പത് കിലോഗ്രാം സ്ട്രൊ, 3,800 ഓളം പ്ലാസ്റ്റിക് ഗ്ലാസുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. സ്ഥാപനങ്ങളില്‍ നിന്ന് 35,540 രൂപ പിഴ ഈടാക്കിക്കഴിഞ്ഞു. പിഴ ഒടുക്കി കുറ്റം രാജിയാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ തുടര്‍ ദിവസങ്ങളില്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ അറിയിച്ചു. ഇന്നലെ മാര്‍ക്കറ്റ് റോഡില്‍ നടത്തിയ പരിശോധനയില്‍ അമീന് ട്രേഡേഴ്സ്, പത്തേമാരി റഫയ്യ ഫുട് വെയര്‍ എന്നീ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഡിസ്പോസിബ്ള്‍ ഗ്ലാസ്, പ്ലെയ്റ്റ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും. മുഴുവന്‍ പൊതുജനങ്ങളും കച്ചവട സ്ഥാപനങ്ങളും നിയമം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുകയും സഹകരിക്കുകയും ചെയ്യണമെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി അശോകന് അറിയിച്ചു. പരിശോധനകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി ഷജില്‍കുമാര്‍, ടികെ പ്രകാശന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ് ബിനോജ്, ടിപി ബിജു, ഒ സജീവന് എന്നിവര്‍ നേതൃത്വം നല്കി. നഗരസഭ കണ്ടിജന്റ് ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT