സിദ്ധാര്‍ഥന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ കൈമാറാന്‍ വൈകിയതിന് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്ഥന് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും രേഖകള്‍ കൈമാറുന്നതില്‍ വൈകിയതിന് മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈമാസം ഒമ്പതിന് ഇറക്കിയിരുന്നെങ്കിലും കേസിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപോര്‍ട്ട് ആഭ്യന്തര വകുപ്പ് കൈമാറിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് റിപോര്‍ട്ട് തേടിയതിന്റെ തുടര്‍ച്ചയായാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, ഓഫിസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. രേഖകള്‍ സിബി ഐയ്ക്ക് കൈമാറാത്തതിനെതിരേ സിദ്ധാര്‍ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
RELATED STORIES
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMT