Sub Lead

ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍

ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
X

സംബല്‍പൂര്‍: സംബല്‍പൂരിലെ പീര്‍ ബാബ ചൗക്കിലെ മുസ് ലിം പള്ളിക്കു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഐടിഐ വിദ്യാര്‍ഥിയായ 19 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ടൗണ്‍ പോലീസ് പരിധിയിലെ ബഡാ ബസാറിലെ സുനാരിപാറയിലെ അഭിലാഷ് മിശ്രയെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും എന്നാല്‍ സംഭവത്തില്‍ സാമുദായിക വശം ഇല്ലെന്നുമാണ് പോലിസ് പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും വസ്തുക്കളും കണ്ടെടുത്തായി ഐജി (നോര്‍ത്തേണ്‍ റേഞ്ച്) ഹിമാന്‍ഷു ലാല്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടാം വര്‍ഷ ഐടിഐ വിദ്യാര്‍ഥിയായ മിശ്ര രക്ഷപ്പെടാനുള്ള വഴിയെല്ലാം പരിഗണിച്ചാണ് സ്ഥലം തിരഞ്ഞെടുത്തതെന്ന് സംബല്‍പൂര്‍ എസ്പി മുകേഷ് കുമാര്‍ ഭാമു പറഞ്ഞു. കൂടാതെ, പ്രദേശത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നുവെന്നാണ് കണക്കുകൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Sambalpur bomb blast accused Avinash Mishra has been arrested by Sambalpur police. Three people were injured in the incident. It was a terrorist attack, yet no national media outlet reported on it because the accused was a Hindu. https://t.co/lvc04doGrp pic.twitter.com/cLXnEe1Faf

ചൊവ്വാഴ്ച രാത്രി 7.24ന് മഗ് രിബ് നമസ്‌കാരത്തിനു തൊട്ടുടനെയാണ് പീര്‍ ബാബ ചൗക്കിന് സമീപത്തെ മേല്‍പ്പാലത്തില്‍ നിന്ന് പള്ളിക്കു നേരെ ബോംബെറിഞ്ഞത്. ശേഷം പ്രതി സൈക്കിളില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിക്കു സമീപം നിര്‍ത്തിയിട്ട ബൈക്കിലാണ് ബോംബ് വീണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ബൈക്കിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ബൈക്കില്‍നിന്ന് 'എസ്ബിപി മാഫിയ ഗ്യാങ്' എന്ന ഇന്‍സ്റ്റഗ്രാം സ്റ്റിക്കര്‍ കണ്ടെത്തിയിരുന്നു. എസ്ബിപി മാഫിയ ഗ്യാങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെ അംഗമായ സുശീല്‍ പൈക്ക പിതാവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ശത്രുതയുണ്ടെന്നും ഇയാളെ കുടുക്കാനാണ് സ്റ്റിക്കര്‍ പതിച്ചതെന്നുമാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it