ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസ്: മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടു
ന്യൂഡല്‍ഹി: ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പോലിസുകാരെ കോടതി വെറുതെ വിട്ടു. അലഹബാദ് സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. പോലിസ് ഓഫിസര്‍മാരായ ജി എല്‍ സിംഗാള്‍, തരുണ്‍ ബരോത്, അനജു ചൗധരി എന്നിവരെയാണ് പ്രത്യേക സിബിഐ ജഡ്ജി വി ആര് റാവല്‍ വെറുതെ വിട്ടത്. കേസില്‍ കുറ്റാരോപിതരായവരെ ചോദ്യം ചെയ്യുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതായി മാര്‍ച്ച് 20 ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ജൂണ്‍ 2004 ആണ് ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും അഹമ്മദാബാദില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയുമായി വന്ന തീവ്രവാദ സംഘത്തെ കൊലപ്പെടുത്തി എന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട പോലിസ് ഭാഷ്യം. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസിലെ മറ്റ് നാല് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT