വയസ്സുകാലത്തും ഉല്ലസിക്കാം; സീനിയര്‍ ലിവിങ് കേന്ദ്രങ്ങള്‍ കൂടുന്നു
വൃദ്ധ സദനങ്ങള്‍ക്കു പകരം മുതിര്‍ന്ന പൗരന്മാര്ക്ക് ഉല്ല്ലസിക്കാനും താമസിക്കാനും കഴിയുന്ന സീനിയര്‍ ലിവിങ് കേന്ദ്രങ്ങളാണു വ്യാപിക്കുന്നത്
തിരുവനന്തപുരം: വയോധികരെ നടതള്ളുന്ന അനുഭവങ്ങള്‍ നിരന്തരം കേള്‍ക്കുന്ന മലയാളികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരില് നിന്ന് ഒരു ശുഭവാര്‍ത്ത. സേവനം മുന്‍നിര്‍ത്തി മുതിര്‍ന്നവര്‍ക്കു വേണ്ടി മുതല്‍മുടക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. വൃദ്ധ സദനങ്ങള്‍ക്കു പകരം മുതിര്‍ന്ന പൗരന്മാര്ക്ക് ഉല്ല്ലസിക്കാനും താമസിക്കാനും കഴിയുന്ന സീനിയര്‍ ലിവിങ് കേന്ദ്രങ്ങളാണു വ്യാപിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പ്രോജക്ടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. നിക്ഷേപകരില്‍ കൂടുതല്‍ പ്രമുഖ പൗരന്മാരാണെന്നതും ശ്രദ്ധേയമാണ്. പദ്ധതികളെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്ന നിലയില്‍ കാണുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. പൊതുവെ ഇതിനൊന്നും ഒരു നിബന്ധനകളൊന്നുമില്ലെങ്കിലും പ്രവേശനത്തിനു മിനിമം പ്രായം 55-60 വയസ്സാണു കാണുന്നത്. ഓരോ കുടുംബത്തിനും ചെറിയ വില്ലയോ, ഫഌറ്റോ ആണ് ലക്ഷ്യമിടുന്നത്. ഭക്ഷണത്തിനും പൊതു സൗകര്യങ്ങള്‍ക്കും മാസം തോറും നിശ്ചിത തുക, പൊതു സൗകര്യങ്ങള്‍, ക്ലബ് ഹൗസ്, പ്രാര്‍ഥന മുറി, നഴ്സിങ് സ്റ്റേഷന്, ഹോം തിയേറ്റര്‍, ലൈബ്രറി, റസ്റ്റോറന്റ്, ജോഗിങ് ട്രാക്ക്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ഡൈനിങ് ഹാള്‍, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്, തുണി അലക്ക് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ആശുപത്രിയും ഷോപ്പിങ് സൗകര്യവും അടുത്താവണമെന്നാണു മറ്റൊരു നിബന്ധന. കാരണം, മുതിര്‍ന്ന പൗരന്മാര്ക്ക് എപ്പോള്‍ വേണമെങ്കിലും അസുഖം വരാമല്ലോ.മാത്രമല്ല, ബന്ധുക്കളോ മറ്റോ വന്നാല്‍ താമസിക്കാന്‍ മുറിയും ഒരുക്കുന്നുണ്ട്. നഴ്സിങ് സൗകര്യവും ഡോക്ടറും ഏര്‍പെടുത്തണം. മക്കള്‍ വിദേശത്തോ മറ്റോ ഉള്ളവരാണ് കൂടുതലായും ഈ പദ്ധതിയില്‍ വരുന്നത്. കിടപ്പിലായവരെ പ്രവേശിപ്പിക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ താമസം തുടങ്ങിയ ശേഷം അസുഖം വന്നാല്‍ തിരിച്ചയക്കില്ല. വയോധികര്‍ക്ക് സൗഹൃദ ജീവിതമാണ് പ്രധാനം.
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT