Kottayam Local

60കാരനെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചവശനാക്കി

കടുത്തുരുത്തി: ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന ശാരീരിക ന്യൂനതകളുള്ളയാളെ ബൈക്കിലെത്തിയ സംഘം മുഖത്ത് മുളകുപൊടി വിതറിയ ശേഷം മര്‍ദ്ദിച്ചവശനാക്കി. കോതനല്ലൂര്‍ കൊറ്റോടത്തില്‍ തോമസ് പ്രോത്താസി(60)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കോതനല്ലൂര്‍ എഴുതോണി കനാലിനു സമീപമാണ് സംഭവം. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിക്കു സമീപം ബാഗുകള്‍ തയ്ച്ചുണ്ടാക്കുന്ന പണികള്‍ ചെയ്യുന്ന ആളാണ് തോമസ്.
ഹെല്‍മറ്റ് ധരിച്ചു രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് തോമസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവ് മാഫിയായുടെ ആക്രമണം രൂക്ഷമാണെന്നും ഇതില്‍പെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞു. തോമസിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കരിങ്കില്ല് ഉപയോഗിച്ചു ഇടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നട്ടെല്ലിന്റെ തകരാറിനെ തുടര്‍ന്ന് മുച്ചക്രത്തില്‍ സഞ്ചരിക്കുന്ന തോമസിന്റെ വാഹനത്തില്‍ വച്ച പാല്‍ കൊടുക്കാന്‍ കൊണ്ടുവന്ന പാത്രം എടുത്തു മുഖത്തടിച്ചതായും പറയുന്നു.
തോമസിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ തോമസിനെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കടുത്തുരുത്തി എസ്‌ഐ എം കെ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it