5 മെഡിക്കല്‍ കോളജുകള്‍ക്ക് 18.56 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. അടിസ്ഥാനസൗകര്യ വികസനത്തിനും ഉന്നതശ്രേണിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുമായാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ബ്ലോക്കിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെയും ശുചിമുറികളുടെ നവീകരണത്തിനായി 2.50 കോടി, ആശുപത്രി, എസ്എടി ആശുപത്രി, എസ്എസ്ബി, എംഎസ്ബി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സിനായി 1.5 കോടി, നിലവിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇന്‍സ്റ്റലേഷനായി 90 ലക്ഷം, വാര്‍ഡ് 15 നവീകരിക്കുന്നതിനായി 38 ലക്ഷം, ഇപിഎബിഎക്‌സ് സിസ്റ്റം മെയിന്റനന്‍സിനായി 8.26 ലക്ഷം, എസി, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന് വാര്‍ഷിക മെയിന്റനന്‍സിനായി 13.52 ലക്ഷം രൂപയും ചെലവഴിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ഒപി ബ്ലോക്കുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയും അനുവദിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ വിവിധ ഉപകരണങ്ങള്‍, ലിഫ്റ്റുകള്‍, എസികള്‍ എന്നിവയുടെ വാര്‍ഷിക മെയിന്റനന്‍സിനായി രണ്ടു കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്കിലെ രണ്ടാം വാര്‍ഡിന്റെ നവീകരണത്തിനായി 20.19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പിജി ഹോസ്റ്റലിന് 26 ലക്ഷം രൂപയും മെന്‍സ് ഹോസ്റ്റലിന് 60.13 ലക്ഷം രൂപയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് 12.60 ലക്ഷം രൂപയും മെയിന്റനന്‍സ് ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ എബിസി ബ്ലോക്കിലെ പെയിന്റിങിനായി 25 ലക്ഷം രൂപയും പിഎംആര്‍ ബ്ലോക്കിന്റെ പെയിന്റിങിനും മെയിന്റനന്‍സിനുമായി 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം രൂപയും ബയോകെമിസ്ട്രി വിഭാഗത്തിന് 30 ലക്ഷം രൂപയും ബ്ലഡ്ബാങ്കിന് 55 ലക്ഷം രൂപയും പ്രധാനപ്പെട്ട ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഐഎംസിഎച്ചില്‍ പുതിയ ഹിയറിങ് സ്‌ക്രീനിങ് റൂമിനായി ഏഴു ലക്ഷം രൂപയും ഒബ്‌സര്‍വേഷന്‍ റൂമിന്റെ സമീപത്തായി ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി മാറ്റി സ്ഥാപിക്കുന്നതിനും 35 ലക്ഷം രൂപയും വാര്‍ഡ് 23 നവീകരിക്കുന്നതിന് 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിസിന്‍ വിഭാഗം ഒപി—ക്ക് 5.5 ലക്ഷം രൂപയും മൈക്രോബയോളജി വിഭാഗത്തിന് 35 ലക്ഷം രൂപയും സര്‍ജറി ഒപിക്ക് 36.20 ലക്ഷം രൂപയും പാത്തോളജി വിഭാഗത്തിന് 22 ലക്ഷം രൂപയും ഫാര്‍മകോളജി വിഭാഗത്തിന് 29.30 ലക്ഷം രൂപയും ഫിസിയോളജി വിഭാഗത്തിന് 26.50 രൂപയും ലിംഫ് ഫിറ്റിങ് സെന്ററിന് 63 ലക്ഷം രൂപയും സ്‌നേക്ക് ബൈറ്റ് ഐസിയുവിന് 25 ലക്ഷം രൂപയും സര്‍ജിക്കല്‍ വാര്‍ഡ് 27ന് 12 ലക്ഷം രൂപയും വികസിപ്പിക്കുന്നതിനായി അനുവദിച്ചു.
എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സിനായി 22 ലക്ഷം രൂപയും ലിഫ്റ്റ് മെയിന്റനന്‍സിനായി 13.50 ലക്ഷം രൂപയും ജനറേറ്റര്‍ സെറ്റിനും ചില്ലര്‍ പ്ലാന്റ് മെയിന്റനന്‍സിനുമായി 9 ലക്ഷം രൂപയും 110 കെവി സബ്—സ്റ്റേഷന്‍ സ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കാനായി 4 ലക്ഷം രൂപയും ടെലിഫോണ്‍ എക്—സ്‌ചേഞ്ച് മെയിന്റനന്‍സിനായി 1.50 ലക്ഷം രൂപയും അനുവദിച്ചു.
Next Story

RELATED STORIES

Share it