45 മീറ്റര്‍ ചുങ്കപ്പാതയുടെ മധ്യരേഖ നിര്‍ണയം അനുവദിക്കില്ല
BY fousiya sidheek16 Jun 2017 7:23 AM GMT
fousiya sidheek16 Jun 2017 7:23 AM GMT
പുത്തനത്താണി: ദേശീയപാത വികസനത്തിന്റെ മറവില്‍ സ്വതന്ത്രമായും സൗജന്യമായും ജനങ്ങള്‍ സഞ്ചരിച്ചുവരുന്ന പാതയെ കനത്ത ചുങ്കം കൊടുത്ത് മാത്രം യാത്ര ചെയ്യാനാവുന്ന വിധത്തില്‍ ബിഒടി ചുങ്കപ്പാതയാക്കി മാറ്റുന്നതിനുള്ള മധ്യരേഖ നിര്‍ണയം അനുവദിക്കില്ലെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ സംഗമം പ്രഖ്യാപിച്ചു. കേരളത്തിന് ഏറ്റവും അനുയോജ്യമായ 30 മീറ്റര്‍ ആറുവരി പാത പദ്ധതി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതി ജില്ലയില്‍ കാല് ലക്ഷത്തിലേറെ പേരെ പ്രതികൂലമായി ബാധിക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന കപട മൗനം ദുരൂഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പി കെ പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. വി പി ഉസ്മാന് ഹാജി അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം റിപോര്‍ട്ട് അവതരിപ്പിച്ചു. ടി പി തിലകന്, ഇല്യാസ് വെട്ടിച്ചിറ, വിശ്വനാഥന് പാലപ്പെട്ടി, അബ്ബാസ് മൗലവി മൂടാല്‍, മഹമൂദ് വെളിയങ്കോട്, രാമചന്ദ്രന് ഐങ്കലം, ഷാദുലി സ്വാഗതമാട്, ഇബ്രാഹിം കുട്ടി പാലച്ചിറ മാട്, യൂസഫ് രണ്ടത്താണി, ഷാഫി കക്കാട്, അബു പടിക്കല്‍, ഇബ്രാഹിം ചേലേമ്പ്ര സംസാരിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT