16കാരിയെ കൂട്ട ബലാല്‍സംഗം: ഒത്തുതീര്‍ക്കാന്‍ പഞ്ചായത്ത്; 20 പേര്‍ക്കെതിരേ കേസ്

ഹൈദരാബാദ്: 16കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത 20 പേര്‍ക്കെതിരേ തെലങ്കാന പോലിസ് കേസെടുത്തു. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ 16 മാസത്തിലധികമായി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത അഞ്ചു പേര്‍ക്കെതിരേയും അദിലാബാദ് ജില്ലാ പോലിസ് കേസെടുത്തു. അയല്‍വാസികളായ അഞ്ചുപേര്‍ 2015 ജനുവരി മുതല്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണെന്നു കാട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മാദമാരി പോലിസില്‍ പരാതി നല്‍കിയതായി പോലിസ് ഇന്‍സ്‌പെക്ടര്‍ പി സദയ്യ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും നേരത്തേ കാസിപേട്ട് മണ്ഡലിലെ ഗ്രാമീണരെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു. മാത്രമല്ല സംഭവം ഒത്തുതീര്‍ക്കുന്നതിന് പ്രതികളില്‍നിന്ന് 2.5 ലക്ഷം രൂപ വാഗ്ദാനവും ഉണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പോലിസിനെ സമീപിച്ചത്. ബലാല്‍സംഗ വിവരം പോലിസിനെ അറിയിക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാണ് 20 ഗ്രാമീണര്‍ക്കെതിരേ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് രമണ റെഡ്ഡി പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it