ഹിന്ദു വാഹിനി സംഘടന മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നെന്ന് മജ്ലിസെ മുശാവറ
BY Sumeera SMR13 Jan 2016 3:58 AM GMT
Sumeera SMR13 Jan 2016 3:58 AM GMT
ന്യൂഡല്‍ഹി: ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു വാഹിനി എന്ന സംഘടന മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഓള് ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ.
ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ മുസ്ലിം ബാലികമാരെ തട്ടിക്കൊണ്ടുപോയി ഹിന്ദു യുവാക്കളോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും മുശാവറയുടെ വസ്തുതാ അന്വേഷണ സംഘം വ്യക്തമാക്കി.
12 വയസ്സുകാരിയായ പെണ്‍കുട്ടിയെവരെ ഇത്തരത്തില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങനെ അപ്രത്യക്ഷരായ നിരവധി പെണ്‍കുട്ടികള്‍ അവരുടെ ഹിന്ദു ഭര്ത്താക്കന്മാരോടൊപ്പം ജീവിക്കുന്നുണ്ട്. ചില കുട്ടികള്‍ ഹിന്ദു വാഹിനിയുടെ ഇത്തരം തടവുകേന്ദ്രങ്ങളി ല്‍ നിന്നു രക്ഷപ്പെട്ട് വീടുകളില്‍ എത്തിയിട്ടുണ്ടെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ മുശാവറ പ്രതിനിധികള്‍ വ്യക്തമാക്കി.
കുശിനഗര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോയി ഗൊരഖ്പൂര്‍ അടക്കമുള്ള മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും മതശുദ്ധീകരണത്തിന് വിധേയമാക്കി ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഇത്തരം പീഡനത്തിനിരയായ നിരവധി കുട്ടികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
ആദിത്യനാഥിന്റെ യുവ വാഹിനിയും മറ്റു ഹിന്ദുത്വ സായുധ സേനകളുമാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ജില്ലയിലെ മുസ്ലിംകള് താമസിക്കുന്ന പ്രദേശത്ത് പള്ളികളുടെയും വീടുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ പോലിസും പ്രാദേശിക ഭരണകൂടവും അനുവദിക്കുന്നില്ലെന്നും മുശാവറ വസ്തുതാന്വേഷണ സംഘം പറഞ്ഞു.
ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ മുസ്ലിം ബാലികമാരെ തട്ടിക്കൊണ്ടുപോയി ഹിന്ദു യുവാക്കളോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും മുശാവറയുടെ വസ്തുതാ അന്വേഷണ സംഘം വ്യക്തമാക്കി.
12 വയസ്സുകാരിയായ പെണ്‍കുട്ടിയെവരെ ഇത്തരത്തില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങനെ അപ്രത്യക്ഷരായ നിരവധി പെണ്‍കുട്ടികള്‍ അവരുടെ ഹിന്ദു ഭര്ത്താക്കന്മാരോടൊപ്പം ജീവിക്കുന്നുണ്ട്. ചില കുട്ടികള്‍ ഹിന്ദു വാഹിനിയുടെ ഇത്തരം തടവുകേന്ദ്രങ്ങളി ല്‍ നിന്നു രക്ഷപ്പെട്ട് വീടുകളില്‍ എത്തിയിട്ടുണ്ടെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ മുശാവറ പ്രതിനിധികള്‍ വ്യക്തമാക്കി.
കുശിനഗര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് നിരവധി കുട്ടികളെ തട്ടിക്കൊണ്ടു പോയി ഗൊരഖ്പൂര്‍ അടക്കമുള്ള മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും മതശുദ്ധീകരണത്തിന് വിധേയമാക്കി ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഇത്തരം പീഡനത്തിനിരയായ നിരവധി കുട്ടികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
ആദിത്യനാഥിന്റെ യുവ വാഹിനിയും മറ്റു ഹിന്ദുത്വ സായുധ സേനകളുമാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ജില്ലയിലെ മുസ്ലിംകള് താമസിക്കുന്ന പ്രദേശത്ത് പള്ളികളുടെയും വീടുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ പോലിസും പ്രാദേശിക ഭരണകൂടവും അനുവദിക്കുന്നില്ലെന്നും മുശാവറ വസ്തുതാന്വേഷണ സംഘം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT