ഹാന്‍സ് വേട്ട: പ്രതി പിടിയില്‍
BY Sumeera SMR25 Oct 2015 7:31 PM GMT
Sumeera SMR25 Oct 2015 7:31 PM GMT
പൊന്നാനി: പൊതുവിപണിയില്‍ ആറ് ലക്ഷം രൂപയിലധികം വിലവരുന്ന 20 ചാക്ക് ഹാന്‍സ് പിടികൂടിയ കേസില്‍ പ്രതി പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊന്നാനി പോലിസ് അഞ്ച് ദിവസം മുമ്പ് വെളിയങ്കോട്വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.
വെളിയംകോട് താവളക്കുളം സ്വദേശി ജംഷീര്‍ (30 ) ആണ് പോലിസ് പിടിയിലായത്. പ്രതിയെ പോലിസ് അന്നേ തിരിച്ചറിഞ്ഞിരുന്നു. പോലിസ് വാഹന പരിശോധന നടത്തുന്നതിനിടെ ഹാന്‍സുമായി വന്ന ട്രക്ക് താവളക്കുളം പാമ്പന്‍ റോഡില്‍ ഉപേക്ഷിച്ച് ജംഷീര്‍ കടന്നുകളയുകയായിരുന്നു.
പാക്കറ്റുകളിലാക്കിയാണ് നിരോധിച്ച ഹാന്‍സ് കൊണ്ടുവന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഹാന്‍സ് ചാക്കിന് മുകളില്‍ ചകിരി മൂടിയാണ് വാഹനത്തില്‍ കടത്തിയിരുന്നത്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് പൊന്നാനി എസ്ഐയുടെ പിടിയിലായത്.
പ്രതിക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊന്നാനി എസ്ഐ പറഞ്ഞു. ഇത് ആറാം തവണയാണ് ജംഷീര്‍ ഹാന്‍സ് കടത്തുന്നതിന് പിടിയിലാവുന്നത്. രണ്ടു മാസം മുമ്പ് അങ്കമാലി കാലടിയില്‍ വച്ച് 25 ലക്ഷത്തിന്റെ ഹാന്‍സുമായി പിടിയിലായിരുന്നു.
തമിഴ്നാട്ടില്‍നിന്നാണ് ഇയാള്‍ ഹാന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ജംഷീറാണെന്നാണ് പോലിസ് നിഗമനം. ഹാന്‍സുകള്‍ പാക്കറ്റുകളിലാക്കാനുള്ള മില്ലും ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊന്നാനി എസ്ഐ ശശിധരന് മേലയില്‍, ജൂനിയര്‍ എസ്ഐ സൂഫി , ഇന്ദ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധനയ്ക്കിടെ ഹാന്‍സ് പിടികൂടിയത്.
വെളിയംകോട് താവളക്കുളം സ്വദേശി ജംഷീര്‍ (30 ) ആണ് പോലിസ് പിടിയിലായത്. പ്രതിയെ പോലിസ് അന്നേ തിരിച്ചറിഞ്ഞിരുന്നു. പോലിസ് വാഹന പരിശോധന നടത്തുന്നതിനിടെ ഹാന്‍സുമായി വന്ന ട്രക്ക് താവളക്കുളം പാമ്പന്‍ റോഡില്‍ ഉപേക്ഷിച്ച് ജംഷീര്‍ കടന്നുകളയുകയായിരുന്നു.
പാക്കറ്റുകളിലാക്കിയാണ് നിരോധിച്ച ഹാന്‍സ് കൊണ്ടുവന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഹാന്‍സ് ചാക്കിന് മുകളില്‍ ചകിരി മൂടിയാണ് വാഹനത്തില്‍ കടത്തിയിരുന്നത്. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് പൊന്നാനി എസ്ഐയുടെ പിടിയിലായത്.
പ്രതിക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊന്നാനി എസ്ഐ പറഞ്ഞു. ഇത് ആറാം തവണയാണ് ജംഷീര്‍ ഹാന്‍സ് കടത്തുന്നതിന് പിടിയിലാവുന്നത്. രണ്ടു മാസം മുമ്പ് അങ്കമാലി കാലടിയില്‍ വച്ച് 25 ലക്ഷത്തിന്റെ ഹാന്‍സുമായി പിടിയിലായിരുന്നു.
തമിഴ്നാട്ടില്‍നിന്നാണ് ഇയാള്‍ ഹാന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ജംഷീറാണെന്നാണ് പോലിസ് നിഗമനം. ഹാന്‍സുകള്‍ പാക്കറ്റുകളിലാക്കാനുള്ള മില്ലും ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊന്നാനി എസ്ഐ ശശിധരന് മേലയില്‍, ജൂനിയര്‍ എസ്ഐ സൂഫി , ഇന്ദ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധനയ്ക്കിടെ ഹാന്‍സ് പിടികൂടിയത്.
Next Story
RELATED STORIES
പൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMTജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന...
8 May 2024 5:16 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTബിജെപി പങ്കുവെച്ച വിദ്വേഷ വീഡിയോ ഉടന്‍ നീക്കം ചെയ്യണം; തിരഞ്ഞെടുപ്പ്...
7 May 2024 3:14 PM GMTചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്
7 May 2024 4:50 AM GMT