സ്കൂളുകളിലെയും വഴിയോരങ്ങളിലെയും പൊതുകിണറുകള്‍ നശിക്കുന്നു
BY Sumeera SMR8 Feb 2016 5:49 AM GMT
Sumeera SMR8 Feb 2016 5:49 AM GMT
പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴും ജില്ലയില്‍ 500ല്‍ അധികം പൊതുകിണറുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഇതിലേറെയും സ്കൂളുകളിലും വഴിയോരങ്ങളിലുമാണ്. പഞ്ചായത്തുതലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ച കിണറുകള്‍ വേനല്‍ക്കാലത്തുപോലും വറ്റാത്തവയാണ്. എന്നാല്‍, യഥാസമയം വൃത്തിയാക്കാത്തതു കാരണം ഉപയോഗ ശൂന്യമാണ്.
മിക്ക കിണറുകളുടെയും കൈവരികള്‍ തകര്‍ന്നു കിടക്കുകയാണ്. ഇതിനു പുറമെ ചപ്പുചവറുകള്‍ വീണ് വെള്ളം ദുര്‍ഗന്ധമുള്ളതായി. പഞ്ചായത്ത് കിണറുകള്‍ ശരിയായ വിധത്തില്‍ വൃത്തിയാക്കിയാല്‍ തന്നെ പകുതിയിലധികം കിണറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, അതിന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. വേനല്‍ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ കിണറുകള്‍ വൃത്തിയാക്കിയിരുന്നു. ഇത്തവണ അതും ഉണ്ടായിട്ടില്ല. ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. ഇതിനുപുറമെ കിണര്‍ വൃത്തിയാക്കണമെങ്കില്‍ പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നതും തടസ്സമാവുന്നു.
പല പഞ്ചായത്തിലും കിണറുകള്‍ എത്രയുണ്ടെന്ന കാര്യത്തില്‍ പോലും കൃത്യമായ വിവരങ്ങളില്ല. 50 വര്‍ഷം വരെ പഴക്കമുള്ള കിണറുകളുണ്ട്. മുമ്പ് ഈ കിണറുകളിലെ വെള്ളമാണ് പരിസരവാസികളും വ്യാപാര സ്ഥാപനങ്ങളും ഉപയോഗിച്ചിരുന്നത്.
ജില്ലയില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കിഴക്കന്‍ മലോയര മേഖലയിലെ പൊതു കിണറുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് കത്തുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല.
മിക്ക കിണറുകളുടെയും കൈവരികള്‍ തകര്‍ന്നു കിടക്കുകയാണ്. ഇതിനു പുറമെ ചപ്പുചവറുകള്‍ വീണ് വെള്ളം ദുര്‍ഗന്ധമുള്ളതായി. പഞ്ചായത്ത് കിണറുകള്‍ ശരിയായ വിധത്തില്‍ വൃത്തിയാക്കിയാല്‍ തന്നെ പകുതിയിലധികം കിണറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, അതിന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. വേനല്‍ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ കിണറുകള്‍ വൃത്തിയാക്കിയിരുന്നു. ഇത്തവണ അതും ഉണ്ടായിട്ടില്ല. ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. ഇതിനുപുറമെ കിണര്‍ വൃത്തിയാക്കണമെങ്കില്‍ പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നതും തടസ്സമാവുന്നു.
പല പഞ്ചായത്തിലും കിണറുകള്‍ എത്രയുണ്ടെന്ന കാര്യത്തില്‍ പോലും കൃത്യമായ വിവരങ്ങളില്ല. 50 വര്‍ഷം വരെ പഴക്കമുള്ള കിണറുകളുണ്ട്. മുമ്പ് ഈ കിണറുകളിലെ വെള്ളമാണ് പരിസരവാസികളും വ്യാപാര സ്ഥാപനങ്ങളും ഉപയോഗിച്ചിരുന്നത്.
ജില്ലയില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കിഴക്കന്‍ മലോയര മേഖലയിലെ പൊതു കിണറുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് കത്തുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT