സ്ഥാനാര്‍ഥി പട്ടികയില്‍ പേര്; ഏരിയാ സെക്രട്ടറിക്കെതിരേ പോസ്റ്ററുകള്‍
BY Sumeera SMR13 March 2016 5:40 AM GMT
Sumeera SMR13 March 2016 5:40 AM GMT
മട്ടാഞ്ചേരി: സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി കെ ജെ മാക്സിക്കെതിരേ അഴിമതി ചുണ്ടിക്കാട്ടി കൊച്ചിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
കൊച്ചി കോര്പറേഷന് ഭരണകാലത്ത് (2005-2010) കൊതുകുനിവാരണത്തിന്റെ പേരില്‍നടന്ന കോടികളുടെ അഴിമതി ഉയര്‍ത്തിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൗണ്‍സിലറായിരിക്കേ കോടികളുടെ അഴിമതി നടത്തിയ വ്യക്തി എംഎല്‍എ ആയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന ആശങ്കയാണ് പോസ്റ്ററ്റുകളില് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ സി എം ദിനേശ് മണിയാണ് പരിഗണിക്കപ്പെടുന്നതെങ്കിലും കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, ഡോ. ജേക്കബ് എന്നിവരും പട്ടികയിലിടം നേടിയിട്ടുണ്ട്. ഏരിയാ സെക്രട്ടറിയുടെ സാധ്യത വര്‍ധിച്ച വേളയിലാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൊച്ചിയിലെ വിഭാഗീയതയുടെ ആഴം ചൂണ്ടിക്കാട്ടപ്പെടുന്നത്.
വിഎസ് പക്ഷക്കാരനായ കെ ജെ മാക്സി കഴിഞ്ഞ കാലങ്ങളില്നടന്ന പാര്‍ട്ടി വിഭാഗീയ പ്രവര്‍ത്തനത്തില്‍ സജീവമായത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. കേന്ദ്രസമിതി അംഗമായ ജോസഫൈന്റെ പരാജയത്തില്‍ മാക്സിക്ക് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ട്ടി തിരഞ്ഞെടുപ്പിലും വിഎസ് പക്ഷം ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ സമവായ ഭാഗമായാണ് കെ ജെ മാക്സി ഏരിയാ സെക്രട്ടറിയായത്. സ്ഥാനാര്‍ഥി പട്ടികയിലിടം നേടിയ ഘട്ടത്തില്‍ തന്നെ ഓട്ടേറെ പേര് ജില്ലാ ഘടകം നേതാക്കള്‍ക്ക് അതൃപ്തി അറിയിച്ചതായും പറയുന്നു.
പാര്‍ട്ടിക്കുള്ളില്‍നിന്നാണ് പ്രതിഷേധമെന്നത് മുന്നണി ഘടകങ്ങളിലും ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ഏരിയാ സെക്രട്ടറിക്കെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ കഴിഞ്ഞ കാല വിഭാഗീയതയുടെ രോഷപ്രകടനമാണെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തമായ വിമതശല്യം പ്രകടമായ കൊച്ചി മണ്ഡലത്തിലെ സിപിഎം ഏരിയാ പരിധിയില്‍ തിരിച്ചടി ശക്തമായിരുന്നുവെന്ന് വിലയിരുത്തലും നടന്നിരുന്നു.
കുടാതെ പിണറാ യി വിജയന്റെ യാത്രയുമായി ബന്ധപ്പെട്ട ജോണ്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ നടന്ന മണ്ഡലം പദയാത്രയ്ക്ക് വേണ്ടത്ര ജനകീയ സ്വീകാര്യത ലഭിക്കാത്തത് ഏരിയാ സെക്രട്ടറിയുടെ സ്ഥാനാര്‍ഥി സാധ്യതയ്ക്ക് ബലമേകുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഉയര്‍ത്തി എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഘടകകക്ഷികളടക്കമുള്ളവര് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ പരാജയം ഇവര്‍ ചുണ്ടിക്കാട്ടുന്നുമുണ്ട്.
കൊച്ചി കോര്പറേഷന് ഭരണകാലത്ത് (2005-2010) കൊതുകുനിവാരണത്തിന്റെ പേരില്‍നടന്ന കോടികളുടെ അഴിമതി ഉയര്‍ത്തിയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കൗണ്‍സിലറായിരിക്കേ കോടികളുടെ അഴിമതി നടത്തിയ വ്യക്തി എംഎല്‍എ ആയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന ആശങ്കയാണ് പോസ്റ്ററ്റുകളില് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ സി എം ദിനേശ് മണിയാണ് പരിഗണിക്കപ്പെടുന്നതെങ്കിലും കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, ഡോ. ജേക്കബ് എന്നിവരും പട്ടികയിലിടം നേടിയിട്ടുണ്ട്. ഏരിയാ സെക്രട്ടറിയുടെ സാധ്യത വര്‍ധിച്ച വേളയിലാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൊച്ചിയിലെ വിഭാഗീയതയുടെ ആഴം ചൂണ്ടിക്കാട്ടപ്പെടുന്നത്.
വിഎസ് പക്ഷക്കാരനായ കെ ജെ മാക്സി കഴിഞ്ഞ കാലങ്ങളില്നടന്ന പാര്‍ട്ടി വിഭാഗീയ പ്രവര്‍ത്തനത്തില്‍ സജീവമായത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. കേന്ദ്രസമിതി അംഗമായ ജോസഫൈന്റെ പരാജയത്തില്‍ മാക്സിക്ക് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ പാര്‍ട്ടി തിരഞ്ഞെടുപ്പിലും വിഎസ് പക്ഷം ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ സമവായ ഭാഗമായാണ് കെ ജെ മാക്സി ഏരിയാ സെക്രട്ടറിയായത്. സ്ഥാനാര്‍ഥി പട്ടികയിലിടം നേടിയ ഘട്ടത്തില്‍ തന്നെ ഓട്ടേറെ പേര് ജില്ലാ ഘടകം നേതാക്കള്‍ക്ക് അതൃപ്തി അറിയിച്ചതായും പറയുന്നു.
പാര്‍ട്ടിക്കുള്ളില്‍നിന്നാണ് പ്രതിഷേധമെന്നത് മുന്നണി ഘടകങ്ങളിലും ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ഏരിയാ സെക്രട്ടറിക്കെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ കഴിഞ്ഞ കാല വിഭാഗീയതയുടെ രോഷപ്രകടനമാണെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തമായ വിമതശല്യം പ്രകടമായ കൊച്ചി മണ്ഡലത്തിലെ സിപിഎം ഏരിയാ പരിധിയില്‍ തിരിച്ചടി ശക്തമായിരുന്നുവെന്ന് വിലയിരുത്തലും നടന്നിരുന്നു.
കുടാതെ പിണറാ യി വിജയന്റെ യാത്രയുമായി ബന്ധപ്പെട്ട ജോണ്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ നടന്ന മണ്ഡലം പദയാത്രയ്ക്ക് വേണ്ടത്ര ജനകീയ സ്വീകാര്യത ലഭിക്കാത്തത് ഏരിയാ സെക്രട്ടറിയുടെ സ്ഥാനാര്‍ഥി സാധ്യതയ്ക്ക് ബലമേകുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഉയര്‍ത്തി എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഘടകകക്ഷികളടക്കമുള്ളവര് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ പരാജയം ഇവര്‍ ചുണ്ടിക്കാട്ടുന്നുമുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT