സര്‍ഫാസി ഇരകള്‍ വീണ്ടും സമരരംഗത്തേക്ക്
BY swapna en22 April 2016 5:18 AM GMT
swapna en22 April 2016 5:18 AM GMT
കൊച്ചി: സര്‍ഫാസി വായ്പാ തട്ടിപ്പിന് ഇരയായവര്‍ വീണ്ടും സമരത്തിലേക്ക്. ദരിദ്ര ദലിത് കുടും ബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ തുടരാന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം നടത്തുന്നത്.വായ്പാ തട്ടിപ്പില്‍പ്പെട്ട നിസ്സഹായരായ കുടുംബങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി 72 മണിക്കൂര്‍ നിരാഹാര സമരമാണ് നടത്തുന്നതെന്ന് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 2, 3, 4 തിയ്യതികളില്‍ ഹൈക്കോടതി ജങ്ഷനിലാണ് 17 കുടുംബങ്ങള്‍ പങ്കെടുക്കുന്ന നിരാഹാരസമരം. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും. മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രകടന പത്രികകളില്‍ സര്‍ഫാസി നിയമത്തിനും കിടപ്പാടം ജപ്തി ചെയ്യുന്നതിനും വിദ്യാഭ്യാസ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാത്തതിനുമെതിരെ നിലപാടെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT