സംഘപരിവാര ഭീകരത: സിപിഎം 23ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
BY Sumeera SMR21 March 2016 4:41 AM GMT
Sumeera SMR21 March 2016 4:41 AM GMT
തിരുവനന്തപുരം: കന്നുകാലി വ്യാപാരികളെ കൊന്ന് കെട്ടിത്തൂക്കിയ സംഘപരിവാര ഭീകരതയില്‍ പ്രതിഷേധിച്ച് 23ന് വൈകീട്ട് ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
ജാര്‍ഖണ്ഡിലാണ് കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജ്ലുവിനെയും 15 വയസ്സുകാരനായ അസദ്ഖാനെയും സംഘപരിവാരം തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. കഴിഞ്ഞ ദിവസം പോത്തുകളുമായി ചന്തയിലേക്ക് പോവുമ്പോഴാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് 100 കിലോമീറ്റര്‍ അകലെ ബലൂമഡ് വനമേഖലയില്‍ ഈ വ്യാപാരികള്‍ കൊല്ലപ്പെട്ടത്. അങ്ങേയറ്റം മൃഗീയമായ ഇരട്ടക്കൊലപാതകമാണ് ഇവിടെ നടന്നത്. ഇതേസ്ഥലത്ത് നാലുമാസം മുമ്പ് മറ്റൊരു കന്നുകാലി വ്യാപാരിക്കെതിരേ വധശ്രമം നടന്നിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ജാര്‍ഖണ്ഡില്‍ വര്‍ധിച്ചുവരുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
നേരത്തേ ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്ലാക് എന്ന കര്‍ഷകത്തൊഴിലാളിയെ ബീഫ് സൂക്ഷിച്ചുവെന്നു പറഞ്ഞ് വീട്ടിനകത്ത് കയറി അടിച്ചുകൊന്ന സംഭവം ഏവരേയും ഞെട്ടിച്ചതാണ്. സംഘപരിവാരത്തിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്തെമ്പാടും സംഘപരിവാരം സംഘടിപ്പിക്കുന്നത്. ഇതിനെതിരേ അതിശക്തമായ പ്രതിരോധനിര രാജ്യത്താകമാനം ഉയര്‍ന്നുവരണമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജാര്‍ഖണ്ഡിലാണ് കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജ്ലുവിനെയും 15 വയസ്സുകാരനായ അസദ്ഖാനെയും സംഘപരിവാരം തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. കഴിഞ്ഞ ദിവസം പോത്തുകളുമായി ചന്തയിലേക്ക് പോവുമ്പോഴാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് 100 കിലോമീറ്റര്‍ അകലെ ബലൂമഡ് വനമേഖലയില്‍ ഈ വ്യാപാരികള്‍ കൊല്ലപ്പെട്ടത്. അങ്ങേയറ്റം മൃഗീയമായ ഇരട്ടക്കൊലപാതകമാണ് ഇവിടെ നടന്നത്. ഇതേസ്ഥലത്ത് നാലുമാസം മുമ്പ് മറ്റൊരു കന്നുകാലി വ്യാപാരിക്കെതിരേ വധശ്രമം നടന്നിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ജാര്‍ഖണ്ഡില്‍ വര്‍ധിച്ചുവരുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
നേരത്തേ ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്ലാക് എന്ന കര്‍ഷകത്തൊഴിലാളിയെ ബീഫ് സൂക്ഷിച്ചുവെന്നു പറഞ്ഞ് വീട്ടിനകത്ത് കയറി അടിച്ചുകൊന്ന സംഭവം ഏവരേയും ഞെട്ടിച്ചതാണ്. സംഘപരിവാരത്തിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്തെമ്പാടും സംഘപരിവാരം സംഘടിപ്പിക്കുന്നത്. ഇതിനെതിരേ അതിശക്തമായ പ്രതിരോധനിര രാജ്യത്താകമാനം ഉയര്‍ന്നുവരണമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT