വ്യാജ പാസ്‌പോര്‍ട്ട്: അഞ്ചംഗസംഘം അറസ്റ്റില്‍

ചെന്നൈ: വ്യാജ പാസ്‌പോര്‍ട്ടും വിസയും നിര്‍മിക്കുന്ന സംഘത്തിലെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നുപേര്‍ ശ്രീലങ്കക്കാരാണ്. ശ്രീലങ്കക്കാര്‍ക്ക് അനധികൃതമായി പാസ്‌പോര്‍ട്ടും വിസയും നല്‍കുന്ന സംഘത്തെക്കുറിച്ചു സൂചന ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്. ശ്രീലങ്കയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടിലേക്കു കുടിയേറിപ്പാര്‍ത്ത സംഘാംഗങ്ങള്‍ മുമ്പ് സമാന കുറ്റത്തിനു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് 30,000 രൂപയും വിസയ്ക്ക് 2 മുതല്‍ 4 ലക്ഷം വരെയും ഇവര്‍ ഈടാക്കിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. 40ലേറെ വ്യാജ വിസാ സ്റ്റാമ്പുകള്‍, 28 വ്യാജ പാസ്‌പോര്‍ട്ടുകള്‍, യാത്രാരേഖകള്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍, ലാമിനേഷന്‍ യന്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it