'വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍' ഡിജെ വന്‍സാരയ്ക്ക് പുതിയ വെബ്സൈറ്റ്
BY swapna en22 May 2016 11:25 AM GMT
X
swapna en22 May 2016 11:25 AM GMT
അഹ്മദാബാദ്: ഗുജറാത്തിലെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ പ്രതികളിലൊരാളായി മുദ്രകുത്തി എട്ടു വര്‍ഷം ജയില്‍ വാസമനുഭവിച്ച് കഴിഞ്ഞ മാസം പുറത്ത് വന്ന മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജെ വന്‍സാരെ പുതിയ വെബ്സൈറ്റ് തുടങ്ങി. രാഷ്ട്രീയ ആക്രമണങ്ങളെ നേരിടാനാണ് തന്റെ വെബ്സൈറ്റ് എന്ന് വന്‍സാര പറഞ്ഞു. ഡിജെ വന്‍സാരയുടെ ദേശാഭിമാനത്തെ ഹനിക്കാന്‍ ആയുധങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ സാധിക്കില്ലെന്നാണ് വെബ്സൈറ്റിന്റെ ഹോംപേജിന്റെ മുഖവുര.തന്റെ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും ജനങ്ങള്‍ തന്നെ അംഗീകരിക്കുമെന്നും വന്‍സാരെ പറഞ്ഞു. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും വന്‍സാരെ ചൂണ്ടികാട്ടി.
സൊഹറാബുദ്ധീന്‍ ഷെയ്ഖ്, ഇശ്റത്ത് ജഹാന് എന്നീ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് വന്‍സാരെ എട്ടുവര്‍ഷം ജയില്‍ വാസമനുഭവിച്ചത്. വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്നാണ് ഏഴോളം ഐപിഎസ് ഓഫിസര്‍മാര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കന്മാരാണ് ഇതിന് പിന്നില്ലെന്നും തങ്ങള്‍ കുറ്റക്കാരല്ലെന്നും വന്സാരയടക്കമുള്ളവര് വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT