wayanad local

വിസ തട്ടിപ്പു കേസിലെ പ്രതി പിടിയില്‍

വൈത്തിരി: വിദേശത്ത് ജോലി ശരിപ്പെടുത്താമെന്നു വിശ്വസിപ്പിച്ച് പണം തട്ടി മുങ്ങിയ പ്രതി പിടിയില്‍. നാദാപുരം സ്വദേശി സലീം (42) ആണ് വെള്ളമുണ്ടയില്‍ വച്ച് അറസ്റ്റിലായത്. ലക്കിടി സ്വദേശി മുഹ്‌സിന്‍ സിയാദ്, പൊഴുതന സ്വദേശി അജ്മല്‍, വെള്ളമുണ്ട സ്വദേശി ഷറഫുദ്ദീന്‍ എന്നിവരില്‍ നിന്നായി ഒരു ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
വെള്ളമുണ്ടയില്‍ നിന്നു തന്ത്രപൂര്‍വം വൈത്തിരിയിലെത്തിച്ച് പരാതിക്കാരെ വിളിച്ച് ബോധ്യപ്പെട്ടതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആഡംബര കാറില്‍ വരികയും നാദാപുരത്തെ വാടകവീട് കാണിച്ച് സ്വന്തമെന്ന് അവകാശപ്പെട്ട് വിശ്വാസ്യത നേടിയതിനു ശേഷമായിരുന്നു തട്ടിപ്പ്.
പണം വാങ്ങിയെടുക്കുന്നതു വരെ വയനാട്ടിലെത്തിയിരുന്ന സലീമിനെ പിന്നീട് കാണാതാവുകയായിരുന്നു. ഒന്നിലധികം വിവാഹം കഴിച്ച ഇയാളെ വെള്ളമുണ്ടയിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് പിടികൂടിയത്. വൈത്തിരി എസ്‌ഐ എ യു ജയപ്രകാശ്, കോണ്‍സ്റ്റബിള്‍മാരായ ലതീഷ് കുമാര്‍, ശശിധരന്‍, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it