വനിതകളില്‍ വിന്‍ഡീസിന് കന്നി കിരീടം
BY Sumeera SMR3 April 2016 7:13 PM GMT
Sumeera SMR3 April 2016 7:13 PM GMT
കൊല്‍ക്കത്ത: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് കന്നി കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ആസ്ത്രേലിയയെയാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്.
മല്‍സരത്തില്‍ മൂന്ന് പന്തും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേയായിരുന്നു കരീബിയന്‍ പടയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സെന്ന മികച്ച സ്കോര്‍ അടിച്ചെടുത്തു. എന്നാല്‍, മറുപടിയില്‍ ഓപണിങ് വിക്കറ്റില്‍ ഹെയ്ലേ മാത്യൂസും (66) ക്യാപ്റ്റന്‍ സ്റ്റെഫാനിയ ടെയ്ലറും (59) 120 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടുമായി നയിച്ചപ്പോള്‍ 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിന്‍ഡീസ് ലക്ഷ്യം കാണുകയായിരുന്നു.
ട്വന്റി ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍ ചേസ് കൂടിയാണിത്. 45 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതാണ് ഹെയ്ലേയുടെ ഇന്നിങ്സ്. 57 പന്ത് നേരിട്ട സ്റ്റെഫാനിയ ആറ് ബൗണ്ടറി കണ്ടെത്തി.
നേരത്തെ ക്യാപ്റ്റന്‍ മെഗ് ലന്നിങിന്റേയും (52) എലിസെ വില്ലാനിയുടേയും (52) അര്‍ധസെഞ്ച്വറികളാണ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
വിന്‍ഡീസിന്റെ ഹെയ്ലേയെ കളിയിലെ താരമായും സ്റ്റെഫാനിയയെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
മല്‍സരത്തില്‍ മൂന്ന് പന്തും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേയായിരുന്നു കരീബിയന്‍ പടയുടെ വിജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സെന്ന മികച്ച സ്കോര്‍ അടിച്ചെടുത്തു. എന്നാല്‍, മറുപടിയില്‍ ഓപണിങ് വിക്കറ്റില്‍ ഹെയ്ലേ മാത്യൂസും (66) ക്യാപ്റ്റന്‍ സ്റ്റെഫാനിയ ടെയ്ലറും (59) 120 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടുമായി നയിച്ചപ്പോള്‍ 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിന്‍ഡീസ് ലക്ഷ്യം കാണുകയായിരുന്നു.
ട്വന്റി ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍ ചേസ് കൂടിയാണിത്. 45 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതാണ് ഹെയ്ലേയുടെ ഇന്നിങ്സ്. 57 പന്ത് നേരിട്ട സ്റ്റെഫാനിയ ആറ് ബൗണ്ടറി കണ്ടെത്തി.
നേരത്തെ ക്യാപ്റ്റന്‍ മെഗ് ലന്നിങിന്റേയും (52) എലിസെ വില്ലാനിയുടേയും (52) അര്‍ധസെഞ്ച്വറികളാണ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
വിന്‍ഡീസിന്റെ ഹെയ്ലേയെ കളിയിലെ താരമായും സ്റ്റെഫാനിയയെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT