ലോകകപ്പ്; അര്‍ജന്റീന അക്കൗണ്ട് തുറന്നു
BY TK tk19 Nov 2015 5:16 AM GMT
X
TK tk19 Nov 2015 5:16 AM GMT
ബൊഗോട്ട/സാല്‍വദോര്‍: നാലു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗ്ലാമര്‍ ടീം അര്‍ജന്റീനയ്ക്കു ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ആദ്യ വിജയം. ലാറ്റിനമേരിക്കന്‍ മേഖലാ റൗണ്ടില്‍ കൊളംബിയയെയാണ് അര്‍ജ ന്റീന ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. അതേസമയം, അഞ്ചു തവണ ലോക ചാംപ്യന്മാരായ ബ്രസീല്‍, കന്നി ലോക കപ്പ് ജേതാക്കളായ ഉറുഗ്വേ, പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഇക്വഡോര്‍ എന്നിവര്‍ മികച്ച ജയം സ്വന്തമാക്കി.
ബ്രസീല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ പെറുവിനെ 3-0ന് തകര്‍ത്തെറിഞ്ഞപ്പോള്‍ ഉറുഗ്വേ കോപ അമേരിക്ക ചാംപ്യന്മാ രായ ചിലിയെ ഇതേ സ്കോറിനു തരിപ്പണമാക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ഇക്വഡോര്‍ 3-1ന് വെനിസ്വേലയെയും പരാഗ്വേ 2-1ന് ബൊളീവിയയെയും പരാജയപ്പെടുത്തി.
കൊളംബിയക്കെതിരായ എവേ മല്‍സരത്തില്‍ ലൂക്കാസ് ബിലിയ 20ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്. എസെക്വില്‍ ലവേസിയുടെ ക്രോസില്‍ നിന്നാണ് താരം വലകുലുക്കിയത്. ജയത്തോടെ നാലു കളികളില്‍ നിന്ന് അഞ്ചു പോയിന്റോടെ അര്‍ജ ന്റീന പട്ടികയില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം, കഴിഞ്ഞയാഴ്ച ചിരവൈരികളായ അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ മികച്ച ജയത്തോടെ മുന്നേറ്റം നടത്തുകയായിരു ന്നു. ഒരു ഗോള്‍ നേടുകയും മറ്റു രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത ഡഗ്ലസ് കോസ്റ്റയുടെ ഉജ്ജ്വല പ്രകടനമാണ് പെറുവിനെതിരേ ബ്രസീലിന്റെ ജയം അനായസമാക്കിയത്. കോസ്റ്റയിലൂടെ (22ാം മിനിറ്റ്) മുന്നിലെത്തിയ മഞ്ഞപ്പട റെന റ്റോ അഗസ്റ്റോ (57), ഫിലിപ്പെ ലൂയിസ് (77) എന്നിവരുടെ ഗോളുകളില്‍ ജയമുറപ്പാക്കുകയായിരുന്നു. ജയം ബ്രസീലിനെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT