രോഗം ബാധിച്ച പശുവിനെ അറവുകാരന് വിറ്റു; ബി.ജെ.പി. പ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസ്
BY swapna en12 Oct 2015 9:26 AM GMT
swapna en12 Oct 2015 9:26 AM GMT
മാനന്തവാടി: രോഗം ബാധിച്ച് മൃതപ്രായമായ പശുവിനെ അറവുകാരന് വിറ്റ സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. തൊണ്ടര്‍നാട് കൂട്ടപ്പാറ കയനിക്കല്‍ നാണു നായരാണ് വാതം പിടിപെട്ട് കിടപ്പിലായ പശുവിനെ നിരവില്‍പ്പുഴയിലെ അറവുകാരന് വിറ്റത്. ഇയാള്‍ ഇതിനെ കൊന്ന് കുറ്റിയാടിയില്‍ എത്തിച്ചു വില്‍പ്പന നടത്തിയതായാണ് പോലിസിന് ലഭിച്ച വിവരം. പുഴുവരിച്ച നിലയിലായിരുന്ന പശുവിനെ രാത്രിയിലാണ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. വിവരമറിഞ്ഞ നാട്ടുകാരാണ് വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം പശുവിനെ വിറ്റ നാണു നായര്‍, വിലയ്ക്കു വാങ്ങി അറുത്തു വില്‍പ്പന നടത്തിയ തറയില്‍ അസീസ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാണു നായര്‍ പ്രദേശത്തെ സജീവ ബി.ജെ.പി. പ്രവര്‍ത്തകനാണ്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT