മൊഞ്ചത്തിമാരുടെ കഥ കേള്‍ക്കാന്‍ കഥ പറയുന്ന നര്ത്തകിയെത്തി
BY Sumeera SMR24 Jan 2016 1:58 AM GMT
Sumeera SMR24 Jan 2016 1:58 AM GMT
കെ എം അക്ബര്‍
തിരുവനന്തപുരം: കഥക് എന്ന വാക്കിന് സംസ്കൃതത്തില്‍ കഥ പറയുന്നയാള്‍ എന്നാണ് അര്‍ഥം. എന്നാല്‍, ഇന്നലെ മൈലാഞ്ചി മൊഞ്ചില് അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിമാര്ക്കരികിലേക്ക് കഥ പറയുന്ന നര്‍ത്തകി ഒപ്പനക്കഥ കേള്‍ക്കാനെത്തി.
കാശിമാലയുടെയും അലിക്കത്തിന്റെയും കഥ, കസവു തട്ടത്തിന്റെയും മൈലാഞ്ചിച്ചോപ്പിന്റെയും കഥ... ചായലും ഇടമുറുക്കവും മുറുക്കവുമെല്ലാം അവര്‍ തെറ്റാതെ പറഞ്ഞു നല്കി.
പ്രശസ്ത കഥക് നര്‍ത്തകി സുസ്മിത ബാനര്‍ജിയാണ് ഹൈസ്കൂള്‍ വിഭാഗം ഒപ്പന മല്‍സരം നടന്ന പുത്തരിക്കണ്ടം മൈതാനിയിലെത്തി ഒപ്പനക്കഥകള് കേട്ടിരുന്നത്. കലോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. ഇന്നലെ രാവിലെ ഒപ്പന മല്‍സരം നടക്കുന്നതിനു വളരെ മുമ്പു തന്നെ സുസ്മിത ബാനര്‍ജി പ്രധാന വേദിയിലെത്തിയിരുന്നു.
മലയാളത്തിന്റെ സ്വന്തം ഒപ്പനയെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചാഞ്ഞും ചെരിഞ്ഞും മൊഞ്ചത്തിമാര് കഥക് നര്‍ത്തകിക്കു മുന്നില്‍ മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകള്‍ പതുക്കെ കൊട്ടി. തിരക്കേറെയുണ്ടായിരുന്നിട്ടും ഒരു ടീമിന്റെ പ്രകടനം കണ്ട ശേഷമാണ് കഥ പറയുന്ന നര്‍ത്തകി വേദി വിട്ടത്. കാരണം, ഒപ്പനക്കഥ കേട്ട അവരുടെ ഖല്ബില് അത്രമേല്‍ നിറഞ്ഞിരുന്നു ഒപ്പനയോടുള്ള മുഹബത്ത്.
തിരുവനന്തപുരം: കഥക് എന്ന വാക്കിന് സംസ്കൃതത്തില്‍ കഥ പറയുന്നയാള്‍ എന്നാണ് അര്‍ഥം. എന്നാല്‍, ഇന്നലെ മൈലാഞ്ചി മൊഞ്ചില് അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിമാര്ക്കരികിലേക്ക് കഥ പറയുന്ന നര്‍ത്തകി ഒപ്പനക്കഥ കേള്‍ക്കാനെത്തി.
കാശിമാലയുടെയും അലിക്കത്തിന്റെയും കഥ, കസവു തട്ടത്തിന്റെയും മൈലാഞ്ചിച്ചോപ്പിന്റെയും കഥ... ചായലും ഇടമുറുക്കവും മുറുക്കവുമെല്ലാം അവര്‍ തെറ്റാതെ പറഞ്ഞു നല്കി.
പ്രശസ്ത കഥക് നര്‍ത്തകി സുസ്മിത ബാനര്‍ജിയാണ് ഹൈസ്കൂള്‍ വിഭാഗം ഒപ്പന മല്‍സരം നടന്ന പുത്തരിക്കണ്ടം മൈതാനിയിലെത്തി ഒപ്പനക്കഥകള് കേട്ടിരുന്നത്. കലോല്‍സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. ഇന്നലെ രാവിലെ ഒപ്പന മല്‍സരം നടക്കുന്നതിനു വളരെ മുമ്പു തന്നെ സുസ്മിത ബാനര്‍ജി പ്രധാന വേദിയിലെത്തിയിരുന്നു.
മലയാളത്തിന്റെ സ്വന്തം ഒപ്പനയെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചാഞ്ഞും ചെരിഞ്ഞും മൊഞ്ചത്തിമാര് കഥക് നര്‍ത്തകിക്കു മുന്നില്‍ മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകള്‍ പതുക്കെ കൊട്ടി. തിരക്കേറെയുണ്ടായിരുന്നിട്ടും ഒരു ടീമിന്റെ പ്രകടനം കണ്ട ശേഷമാണ് കഥ പറയുന്ന നര്‍ത്തകി വേദി വിട്ടത്. കാരണം, ഒപ്പനക്കഥ കേട്ട അവരുടെ ഖല്ബില് അത്രമേല്‍ നിറഞ്ഞിരുന്നു ഒപ്പനയോടുള്ള മുഹബത്ത്.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT