മൃതദേഹത്തോട് അനാദരവ്: പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് ജാമ്യം
BY Sumeera SMR27 May 2016 2:47 AM GMT
Sumeera SMR27 May 2016 2:47 AM GMT
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ എംബാം ചെയ്യാനെത്തിച്ച യുവതിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടു ജീവനക്കാര്‍ക്കും കോടതി ജാമ്യം നല്കി.
നഴ്സിങ് അസിസ്റ്റന്റ്റ് ഇരിട്ടി പേരാവൂരിലെ എം കെ മനോജ്(40), ആലപ്പുഴ സ്വദേശി സുനില്‍(43) എന്നിവരെ കഴിഞ്ഞ ദിവസം വൈകീട്ടാണ് പരിയാരം എസ്ഐ കെ എന്‍ മനോജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരുയെ ഇന്നലെ പയ്യന്നൂര്‍ സബ് കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവര്‍ക്കും ജാമ്യം നല്കി. പയ്യന്നൂര്‍ സ്വദേശിനിയായ 40 കാരിയുടെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. മംഗലാപുരത്തെ ആസ്പത്രിയില്‍ നിന്നു അനസ്തേഷ്യ നല്‍കുന്നതിനിടെ മരണപ്പെട്ട യുവതിയുടെ മൃതദേഹം എംബാം ചെയ്യാനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. 4 മണിക്കൂര്‍ കഴിഞ്ഞിട്ടും എംബാം ചെയ്ത് ലഭിക്കാതെ കണ്ടതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ്, യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഒരു മൂലയില്‍ കിടത്തി അതിന്റെ വശത്തിരുന്ന് സുനിലും മനോജും മദ്യപിക്കുന്നത് കണ്ടെന്നാണു പരാതി. ഇതിലൊരാള്‍ മൃതദേഹത്തിന്റെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയുയര്‍ന്നിരുന്നു. അന്ന് രാത്രി തന്നെ സുനിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഓടിരക്ഷപ്പെട്ട മനോജിനെ പിറ്റേന്ന് പാണപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് രണ്ടുപേരെയും മെഡിക്കല്‍ കോളജില്‍ നിന്നു സസ്പെന്റ് ചെയ്തിരുന്നു.
നഴ്സിങ് അസിസ്റ്റന്റ്റ് ഇരിട്ടി പേരാവൂരിലെ എം കെ മനോജ്(40), ആലപ്പുഴ സ്വദേശി സുനില്‍(43) എന്നിവരെ കഴിഞ്ഞ ദിവസം വൈകീട്ടാണ് പരിയാരം എസ്ഐ കെ എന്‍ മനോജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരുയെ ഇന്നലെ പയ്യന്നൂര്‍ സബ് കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവര്‍ക്കും ജാമ്യം നല്കി. പയ്യന്നൂര്‍ സ്വദേശിനിയായ 40 കാരിയുടെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. മംഗലാപുരത്തെ ആസ്പത്രിയില്‍ നിന്നു അനസ്തേഷ്യ നല്‍കുന്നതിനിടെ മരണപ്പെട്ട യുവതിയുടെ മൃതദേഹം എംബാം ചെയ്യാനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. 4 മണിക്കൂര്‍ കഴിഞ്ഞിട്ടും എംബാം ചെയ്ത് ലഭിക്കാതെ കണ്ടതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ്, യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ ഒരു മൂലയില്‍ കിടത്തി അതിന്റെ വശത്തിരുന്ന് സുനിലും മനോജും മദ്യപിക്കുന്നത് കണ്ടെന്നാണു പരാതി. ഇതിലൊരാള്‍ മൃതദേഹത്തിന്റെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയുയര്‍ന്നിരുന്നു. അന്ന് രാത്രി തന്നെ സുനിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഓടിരക്ഷപ്പെട്ട മനോജിനെ പിറ്റേന്ന് പാണപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് രണ്ടുപേരെയും മെഡിക്കല്‍ കോളജില്‍ നിന്നു സസ്പെന്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT