മനോജ് വധം: പി ജയരാജന്റെ കസ്റ്റഡി അപേക്ഷ നാലിലേക്ക് മാറ്റി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ കസറ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ഹരജി മാര്‍ച്ച് നാലിലേക്ക് മാറ്റി.
ഹൃദയസംബന്ധമായ അസുഖങ്ങളുടെ ശാസ്ത്രീയ പരിശോധന തിരുവനന്തപുരം ശ്രീ ചിത്രയില്‍ നടന്നുവരികയാണെന്നും ആരോഗ്യനില സംബന്ധിച്ച വ്യക്തവും അന്തിമവുമായ മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. വിശ്വന്‍ അറിയിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ ജയരാജന് ഗുരുതരപ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത്തരം രീതികള്‍ നിയമത്തെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ വാദിച്ചു.
അതേസമയം, മൂന്നാം പ്രതി ചപ്ര പ്രകാശന്‍ ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ അനുമതി തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി.
Next Story

RELATED STORIES

Share it