പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നു
BY ajay G.A.G23 Nov 2015 5:53 AM GMT
ajay G.A.G23 Nov 2015 5:53 AM GMT
തിരുവനന്തപുരം: പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമാകുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയാണ് ഈ മാസം 11ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാകുന്നതോടെ പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമി കരിങ്കല്‍ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാകുമെന്നാണ് പ്രധാന ആശങ്ക. പരിസ്ഥിതി നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്് അടച്ചുപൂട്ടിയ ക്വാറികള്‍ക്കും ഇതോടെ തുറന്നു പ്രവര്‍ത്തിക്കാനാകും. 1964 ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച്്് പട്ടയഭൂമി കൃഷിആവശ്യങ്ങള്‍ക്കോ വീട് നിര്‍മിക്കാനോ അനുബന്ധപ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത്തരം ഭൂമിയിലും കരിങ്കല്‍ ഖനനം നടത്താനാകും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT