Kerala

ജ്വല്ലറി ഉടമയുടെ ഒളികാമറാ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

ജ്വല്ലറി ഉടമയുടെ ഒളികാമറാ ദൃശ്യം  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
X
cctv_large-final

കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഉടമയും ജീവനക്കാരിയും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെ ഒളികാമറാ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഉടമയുടെ ലൈംഗിക വൈകൃതങ്ങളെ കുറിച്ചും തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും ഒരു സ്ത്രീ വൈകാരികമായി തര്‍ക്കിക്കുന്ന വീഡിയോ പുറത്തുവിട്ടത് വാര്‍ത്താ വെബ്‌പോര്‍ട്ടലാണ്. സാമ്പത്തിക തട്ടിപ്പുകള്‍കൂടി ഉള്‍പ്പെടുന്ന ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി.
ഗവ. ചീഫ് വിപ്പ് ആയിരുന്ന പി സി ജോര്‍ജ് 2014 ജൂണ്‍ 11ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
സ്ഥാപന ചെയര്‍മാന്‍ എന്ന നിലയില്‍ വന്‍ തട്ടിപ്പു നടത്തുന്നതായും സ്ത്രീ പീഡനം ഉള്‍പ്പെടെ വന്‍കുറ്റകൃത്യങ്ങള്‍ നടന്നതായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കാന്‍ വേണ്ടിയാണെന്നും പി സി ജോര്‍ജ് പരാതിയില്‍ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് ഓപറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ പരാതിയില്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. പരാതിയോടൊപ്പം പി സി ജോര്‍ജ് സമര്‍പ്പിച്ച സിഡിയാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്. പരാതി സ്വീകരിച്ച ആഭ്യന്തരമന്ത്രി അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറിയതായും വീഡിയോയിലെ ദൃശ്യങ്ങളിലുണ്ട്.
വസ്ത്രത്തില്‍ ഒളിപ്പിച്ചുവച്ച കാമറയുമായി സ്ത്രീയും ഉടമയും സംസാരിക്കുന്ന ദൃശ്യങ്ങളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് സ്ത്രീ സംസാരിക്കുന്നത്. സ്‌നേഹിക്കാന്‍ നില്‍ക്കരുതെന്നും ഉപയോഗിക്കല്‍ മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഉടമ സ്ത്രീയോട് പ്രതികരിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീപീഡനകഥകള്‍ തുടരുകയാണ്. സാധാരണക്കാരുടെ പീഡനകഥകള്‍ മാത്രമാണ് പുറം ലോകം അറിയുന്നതെന്നും സ്ഥാപന ഉടമയുടെ തനിനിറം പുറത്തു വിടുന്നു എന്നുമുള്ള ആമുഖത്തോടെയാണ് വാര്‍ത്താ വെബ്‌സൈറ്റ് വീഡിയോ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it