ജിബൂത്തിയില്‍ ഗ്വല്ലെ നാലാം തവണയും അധികാരത്തിലേക്ക്
BY Sumeera SMR10 April 2016 3:42 AM GMT
Sumeera SMR10 April 2016 3:42 AM GMT
ജിബൂത്തി: ജിബൂത്തിയില്‍ നാലാംതവണയും ഇസ്മാഈല്‍ ഒമര്‍ ഗ്വല്ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഗ്വല്ലെയുടെ യുഎംപി പാര്‍ട്ടിക്ക് 87 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നാലാംതവണയും ഗ്വല്ലെ അധികാരത്തിലേറിയതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷപ്പാര്‍ട്ടികളും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. 1999 മുതല്‍ ജിബൂത്തി ഭരിക്കുന്നത് ഗ്വല്ലെയാണ്. അഞ്ചു പ്രതിപക്ഷപാര്ട്ടികളുള്ള രാജ്യത്ത് മൂന്നു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഗ്വല്ലെയുടെ ഭരണകാലത്ത് പോലിസും മാധ്യമങ്ങളും നരനായാട്ട് നടത്തുകയാണെന്നും നാലാംതവണയും വിജയിച്ചതിനു പിന്നില്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നായ 1,80,000 പേര്‍ക്കു മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്നുള്ളൂ.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT