ചേളാരി ഐഒസി: ചര്‍ച്ചയില്‍ ധാരണ
BY Sumeera SMR26 Feb 2016 5:40 AM GMT
Sumeera SMR26 Feb 2016 5:40 AM GMT
ചേളാരി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചേളാരി എല്‍പിജി ബോട്ലിംങ് പ്ലാന്റില്‍ സിലിണ്ടര്‍ ഹാന്റ്ലിംങ് ആന്റ് ഹൗസ്കീപ്പിംങ് വിഭാഗത്തിലെ തൊഴിലാളികളുമായി സേവനവേതന വ്യവസ്ഥ സംബന്ധിച്ച് ഇന്നലെ കരാറുകാരനുമായി സംഘടനാപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഏകദേശധാരണയിലെത്തി.
അടുത്ത തിങ്കളാഴ്ച പ്ലാന്റ്മാനേജറുടെ സാന്നിധ്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ വിഭാഗത്തില്‍ പുതിയ കരാറുകാരന് ചുമതലയേറ്റ പശ്ചാതലത്തില്‍ രണ്ടുതവണ ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
രണ്ട് കറോസില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ദിവസം 100ലോഡ് ഗ്യാസ്ഫില്ലിംങ് ഉറപ്പാക്കുകയും വേണമെന്ന് കരാര്‍വ്യവസ്ഥ നടപ്പാക്കണമെന്ന് കരാറുകാരന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതെസമയം നിലവിലുള്ള ജോലിയില്‍ വേതനവര്ദ്ധനവ്വേണമെന്ന് തൊഴിലാളികളും ആവശ്യപ്പെട്ടു. നിലവില്‍ രാവിലത്തെ ഷിഫ്റ്റില്‍ രണ്ട്യന്ത്രവും ഉച്ചക്ക്ശേഷം ഒരുയന്ത്രവുമാണ് പ്രവര്‍ത്തിക്കുന്നത്. നാലാമത് കറോസില്‍ സംവിധാനം നടപ്പാക്കിയശേഷം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കരാറുകാരന് ബന്ധപ്പെട്ടവരെ നേരെത്തെഅറിയിച്ചിരുന്നു.
ഇത് കാരണമാണ് ചര്ച്ചമാറ്റിവെച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ധാരണയായത്.തീരുമാനം പ്ലാന്റ്മാനേജര്‍ എസ് ശിവകുമാറിന്റെ സാനിധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്പറഞ്ഞുഇതിനുശേഷം അസിസ്റ്റന്റ് ലേബര്‍കമ്മീഷണറുടെ സാനിധ്യത്തില്‍ കരാറില്‍ ഒപ്പ്വെക്കും.
ഇന്നലെ നടന്നചര്‍ച്ചയില്‍ കരാറുകാരന് വി പി കുഞ്ഞിമുഹമ്മദ്, യൂണിയന്‍നേതാക്കളായ എം കൃഷ്ണന്, കെ ഗോവിന്ദന്‍കുട്ടി, ടി പി ഗോപിനാഥ്, പിമധുസുധനന്, ഡാനിയേല്‍, കെ ശ്രീധരന്, കെ പി രാജീവ്, ടിപി നന്ദന് പങ്കെടുത്തു.
അടുത്ത തിങ്കളാഴ്ച പ്ലാന്റ്മാനേജറുടെ സാന്നിധ്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ വിഭാഗത്തില്‍ പുതിയ കരാറുകാരന് ചുമതലയേറ്റ പശ്ചാതലത്തില്‍ രണ്ടുതവണ ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
രണ്ട് കറോസില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ദിവസം 100ലോഡ് ഗ്യാസ്ഫില്ലിംങ് ഉറപ്പാക്കുകയും വേണമെന്ന് കരാര്‍വ്യവസ്ഥ നടപ്പാക്കണമെന്ന് കരാറുകാരന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതെസമയം നിലവിലുള്ള ജോലിയില്‍ വേതനവര്ദ്ധനവ്വേണമെന്ന് തൊഴിലാളികളും ആവശ്യപ്പെട്ടു. നിലവില്‍ രാവിലത്തെ ഷിഫ്റ്റില്‍ രണ്ട്യന്ത്രവും ഉച്ചക്ക്ശേഷം ഒരുയന്ത്രവുമാണ് പ്രവര്‍ത്തിക്കുന്നത്. നാലാമത് കറോസില്‍ സംവിധാനം നടപ്പാക്കിയശേഷം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കരാറുകാരന് ബന്ധപ്പെട്ടവരെ നേരെത്തെഅറിയിച്ചിരുന്നു.
ഇത് കാരണമാണ് ചര്ച്ചമാറ്റിവെച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ധാരണയായത്.തീരുമാനം പ്ലാന്റ്മാനേജര്‍ എസ് ശിവകുമാറിന്റെ സാനിധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്പറഞ്ഞുഇതിനുശേഷം അസിസ്റ്റന്റ് ലേബര്‍കമ്മീഷണറുടെ സാനിധ്യത്തില്‍ കരാറില്‍ ഒപ്പ്വെക്കും.
ഇന്നലെ നടന്നചര്‍ച്ചയില്‍ കരാറുകാരന് വി പി കുഞ്ഞിമുഹമ്മദ്, യൂണിയന്‍നേതാക്കളായ എം കൃഷ്ണന്, കെ ഗോവിന്ദന്‍കുട്ടി, ടി പി ഗോപിനാഥ്, പിമധുസുധനന്, ഡാനിയേല്‍, കെ ശ്രീധരന്, കെ പി രാജീവ്, ടിപി നന്ദന് പങ്കെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT