ഗണേഷ്കുമാറിനെതിരേ സിപിഎം നല്കിയ കേസ് പിന്‍വലിച്ചു
BY Sumeera SMR3 April 2016 4:28 AM GMT
Sumeera SMR3 April 2016 4:28 AM GMT
പത്തനാപുരം: കെ ബി ഗണേഷ്കുമാര് എംഎല്‍എ പത്തനാപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ സിപിഎം നല്കിയ കേസ് പിന്‍വലിച്ചു.
2011 നവംബര്‍ 27ന് പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ കാമഭ്രാന്ത്രന് എന്ന് വിളിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് സജീഷാണ് ഗണേഷിനെതിരേ അന്ന് പുനലൂര്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വച്ചായിരുന്നു അച്യുതാനന്ദനെ ഗണേഷ് കടന്നാക്രമിച്ചത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നുമാണ് ഗണേഷ് പറഞ്ഞത്. അന്ന് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് സംഭവത്തില്‍ ഗണേഷ്കുമാര് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായത്. ഇത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചേരിതിരിവിനും ഇടയാക്കിയിട്ടുണ്ട്.
2011 നവംബര്‍ 27ന് പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ കാമഭ്രാന്ത്രന് എന്ന് വിളിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് സജീഷാണ് ഗണേഷിനെതിരേ അന്ന് പുനലൂര്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വച്ചായിരുന്നു അച്യുതാനന്ദനെ ഗണേഷ് കടന്നാക്രമിച്ചത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നുമാണ് ഗണേഷ് പറഞ്ഞത്. അന്ന് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് സംഭവത്തില്‍ ഗണേഷ്കുമാര് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായത്. ഇത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചേരിതിരിവിനും ഇടയാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT