കോട്ടക്കല്‍ അപകടം: കണ്ണീരണിഞ്ഞ് ചൊക്ലി
BY Sumeera SMR1 May 2016 3:45 AM GMT
Sumeera SMR1 May 2016 3:45 AM GMT
മാഹി: ഒരു നിമിഷ നേരം കൊണ്ട് കല്ലുങ്കൂല് ബൈത്തുല്‍ മുബാറക്കില്‍ മഹറൂഫ്-ഷഹീദ ദമ്പതികള്‍ നഷ്ടമായത് മൂന്ന് ആണ്മക്കളെയാണ്. മഹ്റൂഫ് സാരമായി പരിക്കേറ്റ് കോട്ടക്കലില്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്.
മലപ്പുറം കോട്ടക്കല്‍ പാലച്ചിറമാട് വളവില്‍ ട്രെയിലര്‍ കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചൊക്ലി സ്വദേശികളായ നാല് യുവാക്കള്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്തയറിഞ്ഞ് വിതുമ്പുകയാണ് നാട്. ഒരുപാട് സ്വപ്നങ്ങളുമായി ഗള്‍ഫിലേക്ക് പോവുകയായിരുന്ന കുടുംബാംഗങ്ങളാണ് ദുരന്തത്തിനിരയായത്.
ചൊക്ലി ഈസ്റ്റ്പള്ളൂര്‍ മാങ്ങാട്ട് ജുമാമസ്ജിദിനു സമീപം കല്ലുങ്കൂല് ബൈത്തുല്‍ മുബാറക്കില്‍ മഹറൂഫിന്റെയും ഷഹീദയുടെയും മക്കളായ ഷംസീര്‍ (28), ഫൈസല്‍ (26), പര്‍വീസ് (19) അയല്‍വാസിയും ബന്ധുവുമായ ബൈത്തുല്അറഫയിലെ പോക്കറിന്റെയും നഫീസയുടെയും മകന് ഷംസീര്‍ (29) എന്നിവരാണ് നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായത്. മഹ്റൂഫിന്റെ മകന് ഷംസീറിനെ സഊദിയിലേക്കു യാത്രയയക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. മൂന്ന് ആണ്തരികള് നഷ്ടമായതിന്റെ വേദനയില്‍ കഴിയുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. മലപ്പുറത്ത് നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം രാത്രിയോടെ മയ്യിത്ത് നാട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ഒരുനോക്കു കാണാനെത്തിയത്.
മരിച്ച സഹോദരങ്ങളായ ഷംസീര്‍, ഫൈസല്‍ എന്നിവരുടെ വിവാഹം മൂന്നുമാസം മുമ്പും ബൈത്തുല്അറഫയില് ഷംസീറിന്റെ വിവാഹം ആറുമാസം മുമ്പുമായിരുന്നു നടന്നത്. പര്‍വീസ് അവിവാഹിതനാണ്. മയ്യിത്ത് നിസ്കാരത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം ടി ———എസ് ഇബ്രാഹിംകുട്ടി മുസ്ലിയാര് നേതൃത്വംനല്കി. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
മലപ്പുറം കോട്ടക്കല്‍ പാലച്ചിറമാട് വളവില്‍ ട്രെയിലര്‍ കാറിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചൊക്ലി സ്വദേശികളായ നാല് യുവാക്കള്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്തയറിഞ്ഞ് വിതുമ്പുകയാണ് നാട്. ഒരുപാട് സ്വപ്നങ്ങളുമായി ഗള്‍ഫിലേക്ക് പോവുകയായിരുന്ന കുടുംബാംഗങ്ങളാണ് ദുരന്തത്തിനിരയായത്.
ചൊക്ലി ഈസ്റ്റ്പള്ളൂര്‍ മാങ്ങാട്ട് ജുമാമസ്ജിദിനു സമീപം കല്ലുങ്കൂല് ബൈത്തുല്‍ മുബാറക്കില്‍ മഹറൂഫിന്റെയും ഷഹീദയുടെയും മക്കളായ ഷംസീര്‍ (28), ഫൈസല്‍ (26), പര്‍വീസ് (19) അയല്‍വാസിയും ബന്ധുവുമായ ബൈത്തുല്അറഫയിലെ പോക്കറിന്റെയും നഫീസയുടെയും മകന് ഷംസീര്‍ (29) എന്നിവരാണ് നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായത്. മഹ്റൂഫിന്റെ മകന് ഷംസീറിനെ സഊദിയിലേക്കു യാത്രയയക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. മൂന്ന് ആണ്തരികള് നഷ്ടമായതിന്റെ വേദനയില്‍ കഴിയുന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. മലപ്പുറത്ത് നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം രാത്രിയോടെ മയ്യിത്ത് നാട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ഒരുനോക്കു കാണാനെത്തിയത്.
മരിച്ച സഹോദരങ്ങളായ ഷംസീര്‍, ഫൈസല്‍ എന്നിവരുടെ വിവാഹം മൂന്നുമാസം മുമ്പും ബൈത്തുല്അറഫയില് ഷംസീറിന്റെ വിവാഹം ആറുമാസം മുമ്പുമായിരുന്നു നടന്നത്. പര്‍വീസ് അവിവാഹിതനാണ്. മയ്യിത്ത് നിസ്കാരത്തിനു സമസ്ത കേന്ദ്ര മുശാവറ അംഗം ടി ———എസ് ഇബ്രാഹിംകുട്ടി മുസ്ലിയാര് നേതൃത്വംനല്കി. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMT