കുട്ടിപ്പട്ടാളത്തിന്റെ ഉപയോഗം ഐഎസ് വര്‍ധിപ്പിച്ചതായി റിപോര്‍ട്ട്
BY Sumeera SMR19 Feb 2016 8:42 PM GMT
Sumeera SMR19 Feb 2016 8:42 PM GMT
വാഷിങ്ടണ്‍: സായുധസംഘമായ ഐഎസിനു വേണ്ടി ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ പോരാട്ടമേഖലകളില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട കുട്ടിപ്പടയാളികളുടെ എണ്ണം നേരത്തേ കണക്കുകൂട്ടിയതിന്റെ ഇരട്ടിവരുമെന്നു റിപോര്‍ട്ട്.
കഴിഞ്ഞ 13 മാസത്തെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്ന ജോര്‍ജിയ സ്റ്റേറ്റ് സര്‍വകലാശാലയി—ലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്.
യുദ്ധമേഖലയില്‍ വിവിധ ചുമതലകള്‍ വഹിച്ച എട്ടിനും 18നും ഇടയില്‍ പ്രായമുള്ള 89 കുട്ടികള്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2014മായി തട്ടിച്ചുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക് മൂന്നിരട്ടി വരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
2015-2016 കാലത്ത് കാര്‍ബോംബ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടതിലൂടെ 39 ശതമാനം കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ 33 ശതമാനം യുദ്ധത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നു റിപോര്‍ട്ട് പ്രസിദ്ധീകരിച്ച വെസ്റ്റ് പോയിന്റിലെ യുഎസ് മിലിറ്ററി കോംബാറ്റിങ് ടെററിസം സെന്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ പേരൊ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങളൊ ഐഎസ് പുറത്തുവിടാറില്ല. കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. ആറു ശതമാനം പേര് എട്ടിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്.
പകുതിയിലധികം പേരും കൊല്ലപ്പെട്ടത് ഇറാഖിലാണെങ്കിലും ഇവരില്‍ മിക്കവരുടെയും സ്വദേശം സിറിയയാണ്. യമന്‍, സൗദി അറേബ്യ, തുണീസ്യ, ലിബിയ, ബ്രിട്ടന്, ഫ്രാന്‍സ്, ആസ്ത്രേലിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടും.
കഴിഞ്ഞ 13 മാസത്തെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്ന ജോര്‍ജിയ സ്റ്റേറ്റ് സര്‍വകലാശാലയി—ലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്.
യുദ്ധമേഖലയില്‍ വിവിധ ചുമതലകള്‍ വഹിച്ച എട്ടിനും 18നും ഇടയില്‍ പ്രായമുള്ള 89 കുട്ടികള്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2014മായി തട്ടിച്ചുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക് മൂന്നിരട്ടി വരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
2015-2016 കാലത്ത് കാര്‍ബോംബ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടതിലൂടെ 39 ശതമാനം കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ 33 ശതമാനം യുദ്ധത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നു റിപോര്‍ട്ട് പ്രസിദ്ധീകരിച്ച വെസ്റ്റ് പോയിന്റിലെ യുഎസ് മിലിറ്ററി കോംബാറ്റിങ് ടെററിസം സെന്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ പേരൊ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങളൊ ഐഎസ് പുറത്തുവിടാറില്ല. കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. ആറു ശതമാനം പേര് എട്ടിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്.
പകുതിയിലധികം പേരും കൊല്ലപ്പെട്ടത് ഇറാഖിലാണെങ്കിലും ഇവരില്‍ മിക്കവരുടെയും സ്വദേശം സിറിയയാണ്. യമന്‍, സൗദി അറേബ്യ, തുണീസ്യ, ലിബിയ, ബ്രിട്ടന്, ഫ്രാന്‍സ്, ആസ്ത്രേലിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടും.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT