Flash News

ഉദുമല്‍പ്പേട്ടയില്‍ നടന്നത് ദുരഭിമാന കൊലപാതകം

തിരുപ്പൂര്‍ : ഉദുമല്‍പ്പേട്ടയില്‍ ഇന്നലെ പട്ടാപ്പകല്‍ ദളിത് യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കീഴടങ്ങിയിട്ടുണ്ട്.
ജാതിയില്‍ ഉയര്‍ന്ന പെണ്‍കുട്ടിയെ പ്രണയവിവാഹം ചെയ്തതിന്റെ പേരിലാണ് കൊല നടത്തിയതെന്നാണ് നിഗമനം. കുമരമംഗലം സ്വദേശി ശങ്കര്‍ എന്ന 22 കാരനാണ് ഭാര്യ കൗസല്യയോടൊപ്പം ആക്രമിക്കപ്പെട്ടത്. ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഉദുമല്‍പേട്ട്് ബസ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ആശുപത്രിയിലേക്ക്്് കൊണ്ടുപോകുന്നതിനിടെ ശങ്കര്‍ മരിച്ചു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച കൗസല്യയ്ക്കും പരിക്കുണ്ട്.
കൊല്ലപ്പെട്ട ശങ്കര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. പഴനിയില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ പ്രണയത്തിലായ ശങ്കറും കൗസല്യയും എട്ടുമാസം മുന്‍പാണ് വിവാഹിതരായത്്. വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല നടത്തുകയായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചില സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം തമിഴ്‌നാട്ടില്‍ വലിയ രാഷ്്്ട്രീയവിവാദമായി മാറുകയാണ്. സംഭവത്തില്‍ പോലിസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നാരോപിച്ച്് ഡിഎം കെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ആക്രമണത്തിന്റെ വീഡിയോ:

https://youtu.be/9UlyeHH3TPw
Next Story

RELATED STORIES

Share it