ഹനാന്റെ അപകടം: സെല്‍ഫി വിവാദം അടിസ്ഥാനരഹിതം- ഡ്രൈവര്‍

കൊടുങ്ങല്ലൂര്‍: പഠനത്തിനായി മല്‍സ്യക്കച്ചവടം നടത്തി ശ്രദ്ധേയയായ വിദ്യാര്‍ഥിനി ഹനാന് വാഹനാപകടത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സെല്‍ഫി വിവാദം അടിസ്ഥാനരഹിതമാണെന്നു ഹനാന്റെ ഡ്രൈവര്‍ ജിതേഷ് കുമാര്‍. ആശുപത്രിയില്‍ നിന്നു രാജേഷ് രാമന്‍ എന്ന യുവാവ് സാമൂഹികമാധ്യമത്തിലൂടെ തദ്‌സമയം വിവരങ്ങള്‍ പുറത്തുവിട്ടതു ഹനാന്റെ അറിവോടെയാണെന്നു ജിതേഷ്‌കുമാര്‍ വ്യക്തമാക്കി. രാജേഷ് രാമന്‍ ഹനാന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയതായും ജിതേഷ് കുമാര്‍ പറഞ്ഞു. ഇവര്‍ ഐസിയുവില്‍ കയറിയല്ല ദൃശ്യം പകര്‍ത്തിയതെന്നും അത്യാഹിത വിഭാഗത്തിലായിരുന്നു ഹനാനെന്നും ഇയാള്‍ വെളിപ്പെടുത്തി. ഹനാനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രി ഐസിയുവില്‍ കയറി യുവാവ് ലൈവ് നടത്തിയതായി അടിസ്ഥാനരഹിതമായ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണു ഹനാന്റെ ഡ്രൈവര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

Next Story

RELATED STORIES

Share it