സോളാര്‍: ബിജു രാധാകൃഷ്ണന് തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല: പി ജെ ജോസഫ്
BY Sumeera SMR8 Jun 2016 7:19 PM GMT
Sumeera SMR8 Jun 2016 7:19 PM GMT
കൊച്ചി: ബിജു രാധാകൃഷ്ണനും എനര്‍ജി മാര്‍ട്ടിന്റെ ഉടമസ്ഥനും ചേര്‍ന്നാണ് തൊടുപുഴ എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചതെന്ന സരിത എസ് നായരുടെ മൊഴി മുന്‍ ജലവിഭവ മന്ത്രിയും തൊടുപുഴ എംഎല്‍എയുമായ പി ജെ ജോസഫ് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി ശിവരാജന് മുമ്പാകെ നിഷേധിച്ചു. തൊടുപുഴയിലുള്ള ഒരു പരിചയക്കാരന് തന്നെ വന്നുകണ്ട് അദ്ദേഹത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിന് തന്നോടു വരാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് താനവിടെ പോയി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ടീം സോളാര്‍ കമ്പനിയെ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
എനര്‍ജി മാര്‍ട്ടുകളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനായി സരിത നായരുമൊത്ത് താന്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരെ കാണാന്‍ പോയിട്ടുണ്ടെന്ന ടീം സോളാര്‍ കമ്പനിയുടെ മാനേജരുടെ മൊഴി അടിസ്ഥാനരഹിതമാണ്. അവര്‍ ഈ ആവശ്യത്തിന് തന്നെ വന്നു കണ്ടിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. ജോസ് കെ മാണിക്കും മോന്‍സ് ജോസഫ് എംഎല്‍എക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചിരുന്നു. സരിത എഴുതിയ കത്തില്‍ ഇവര്‍ക്കെതിരേ പരാമര്‍ശമുണ്ടെന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞു. എന്നാല്‍, സരിത വാക്കുമാറ്റി പറയുന്നതിനാലാണ് കത്ത് പിടിച്ചെടു—ക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാതിരുന്നത്.
സോളാര്‍ ഇടപാടില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശം അടിസ്ഥാനമില്ലാത്തതാണെന്നും പി ജെ ജോസഫ് മൊഴി നല്കി. മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനത്തിന് വിളിക്കുന്ന ആളുകളെപറ്റിയും പ്രസ്ഥാനങ്ങളെപറ്റിയും മനസ്സിലാക്കിയല്ല ആ കര്‍മം നിര്‍വഹിക്കുന്നതെന്ന മുന്‍മന്ത്രിയുടെ മറുപടിയില്‍ കമ്മീഷന് ആശ്ചര്യം പ്രകടിപ്പിച്ചു.
എനര്‍ജി മാര്‍ട്ടുകളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനായി സരിത നായരുമൊത്ത് താന്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരെ കാണാന്‍ പോയിട്ടുണ്ടെന്ന ടീം സോളാര്‍ കമ്പനിയുടെ മാനേജരുടെ മൊഴി അടിസ്ഥാനരഹിതമാണ്. അവര്‍ ഈ ആവശ്യത്തിന് തന്നെ വന്നു കണ്ടിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. ജോസ് കെ മാണിക്കും മോന്‍സ് ജോസഫ് എംഎല്‍എക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചിരുന്നു. സരിത എഴുതിയ കത്തില്‍ ഇവര്‍ക്കെതിരേ പരാമര്‍ശമുണ്ടെന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞു. എന്നാല്‍, സരിത വാക്കുമാറ്റി പറയുന്നതിനാലാണ് കത്ത് പിടിച്ചെടു—ക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാതിരുന്നത്.
സോളാര്‍ ഇടപാടില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശം അടിസ്ഥാനമില്ലാത്തതാണെന്നും പി ജെ ജോസഫ് മൊഴി നല്കി. മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനത്തിന് വിളിക്കുന്ന ആളുകളെപറ്റിയും പ്രസ്ഥാനങ്ങളെപറ്റിയും മനസ്സിലാക്കിയല്ല ആ കര്‍മം നിര്‍വഹിക്കുന്നതെന്ന മുന്‍മന്ത്രിയുടെ മറുപടിയില്‍ കമ്മീഷന് ആശ്ചര്യം പ്രകടിപ്പിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT