സിനിമാ മേഖലയിലെ ഇ-ടിക്കറ്റിങ് : സര്‍ക്കാരിന് വിമര്‍ശനം
BY Sumeera SMR3 May 2016 7:44 PM GMT
Sumeera SMR3 May 2016 7:44 PM GMT
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സിനിമാ മേഖലയില്‍ നടപ്പാക്കിയ ഇ-ടിക്കറ്റിങ് സമ്പ്രദായത്തിനെതിരേ ഹൈക്കോടതി വിമര്‍ശനം. ഇ-ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കിയാല്‍ പരമ്പരാഗത തൊഴില്‍ നഷ്ടപ്പെടില്ലേയെന്ന് ആരാഞ്ഞ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിനാണ് ഉള്ള തൊഴിലവസരങ്ങ ള്‍ ഇല്ലാതാക്കുന്നതെന്നും ചോദിച്ചു. പദ്ധതി നടത്തിപ്പ് ഒരു ഏജന്‍സിയെ മാത്രം ഏല്‍പ്പിച്ചത് അസാധാരണമാണെന്നും ഇതു സംബന്ധിച്ച എല്ലാ ഫയലുകളും കോടതിയില്‍ ഹാജരാക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. പദ്ധതി നടത്തിപ്പ് ജൂലൈ ഒന്നുവരെ സര്‍ക്കാര്‍ മരവിപ്പിച്ച് ഉത്തരവിറക്കി എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കണക്കിലെടുത്ത കോടതി പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT