സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍: തുടര്‍നടപടി തടഞ്ഞ് ട്രൈബ്യൂണല്‍
BY sruthi srt10 Jan 2018 7:20 AM GMT
X
sruthi srt10 Jan 2018 7:20 AM GMT
ന്യൂഡല്‍ഹി: ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയുമായി മുന്നോട്ട് പോവുന്നതില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ തടഞ്ഞ് ട്രൈബ്യൂണല്‍ ഉത്തരവ്. കള്ളപ്പണ നിയന്ത്രണ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്റെതാണ് നടപടി. വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രൈബ്യൂണല്‍ ഇഡിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം ചെന്നൈയിലെ സ്കുള്, വെയര്‍ ഹൗസ് അടക്കമുള്ളവയാണ് നേരത്തെ ഏജന്‍സി ജപ്തി ചെയ്തിരുന്നത്. ഇതിനെതിരേ സാക്കിര്‍ നായിക് നല്കിയ ഹരജിയിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേസ് പരിഗണിക്കവേ അന്വേഷണ ഏജന്‍സിയുടെ ഇരട്ടത്താപ്പും ജഡ്ജ് ചോദ്യം ചെയ്തു. ക്രിമിനല്‍ കേസ് വിചാരണ നേടുന്ന പത്തോളം ആത്മീയ നേതാക്കളെ അറിയാം. അവര്‍ക്കെല്ലാം 10000 കോടിയുടെ സ്വത്തുക്കളുണ്ട്.ഇവര്‍ക്കെല്ലാം എതിരേ നിങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടോ-കോടതി ചോദിച്ചു. ആള്സ്വാമി ആശാറാംമിനെതിരായ നടപടി എന്തായി. ഇവരുടെ അനധികൃത സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ. കുറേക്കാലമായി ഇഡി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായിക് യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ഇഡിയുടെ അഭിഭാഷകന് ചൂണ്ടികാട്ടിയപ്പോള്‍ എന്നിട്ട് ഈ യുവാക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേര്‍ന്നതിന് തെളിവുണ്ടോയെന്നും ജഡ്ജി ചോദിച്ചു.
അതേസമയം, ഇഡിയുടെ നടപടി മരവിപ്പിക്കുകയല്ല, മറിച്ച് തദ്സ്ഥിതി തുടരാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം ചെന്നൈയിലെ സ്കുള്, വെയര്‍ ഹൗസ് അടക്കമുള്ളവയാണ് നേരത്തെ ഏജന്‍സി ജപ്തി ചെയ്തിരുന്നത്. ഇതിനെതിരേ സാക്കിര്‍ നായിക് നല്കിയ ഹരജിയിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേസ് പരിഗണിക്കവേ അന്വേഷണ ഏജന്‍സിയുടെ ഇരട്ടത്താപ്പും ജഡ്ജ് ചോദ്യം ചെയ്തു. ക്രിമിനല്‍ കേസ് വിചാരണ നേടുന്ന പത്തോളം ആത്മീയ നേതാക്കളെ അറിയാം. അവര്‍ക്കെല്ലാം 10000 കോടിയുടെ സ്വത്തുക്കളുണ്ട്.ഇവര്‍ക്കെല്ലാം എതിരേ നിങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടോ-കോടതി ചോദിച്ചു. ആള്സ്വാമി ആശാറാംമിനെതിരായ നടപടി എന്തായി. ഇവരുടെ അനധികൃത സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ. കുറേക്കാലമായി ഇഡി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായിക് യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ഇഡിയുടെ അഭിഭാഷകന് ചൂണ്ടികാട്ടിയപ്പോള്‍ എന്നിട്ട് ഈ യുവാക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേര്‍ന്നതിന് തെളിവുണ്ടോയെന്നും ജഡ്ജി ചോദിച്ചു.
അതേസമയം, ഇഡിയുടെ നടപടി മരവിപ്പിക്കുകയല്ല, മറിച്ച് തദ്സ്ഥിതി തുടരാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT