World

സദ്ദാമിന്റെ മകള്‍ കരിമ്പട്ടികയില്‍

ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസയ്‌ന്റെ മകള്‍  റഅദിനെ ഇറാഖ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഐഎസ്, അല്‍ഖാഇദ, ബഅസ്് എന്നീ ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ്  റഅദ് അടക്കം 60 പേരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.പട്ടികയിലെ 28 പേര്‍ക്ക് ഐഎസുമായും 12 പേര്‍ക്ക് അല്‍ഖാഇദയുമായും 20 പേര്‍ക്ക് ബഅസ്് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.  സദ്ദാമിന്റെ മൂത്ത മകളായ റഅദ് ഇപ്പോള്‍ ജോര്‍ദാനിലാണ് താമസിക്കുന്നത്.പട്ടികയിലുള്ളവരെല്ലാം ഇറാഖ് പൗരന്‍മാരാണ്്. ഇറാഖില്‍ യുദ്ധം ചെയ്യാനായി റിക്രൂട്ട് ചെയ്യുന്ന ലബനാന്‍ പൗരന്‍ ബാഷറുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍,  ഐഎസ് നേതാവായ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പേര് പട്ടികയിലില്ല.
Next Story

RELATED STORIES

Share it