വ്യാജ വാര്‍ത്തകള്‍ക്കെതിരേ ട്വിറ്ററില്‍ പ്രതികരിച്ച എഡിറ്ററെ ഇന്ത്യാ ടുഡേ പുറത്താക്കി

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്കും വിദ്വേഷപ്രചാരണങ്ങ ള്‍ക്കുമെതിരേ പ്രതികരിച്ച ഡെയ്‌ലിഒ രാഷ്ട്രീയകാര്യ എഡിറ്റര്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തിയെ ഇന്ത്യ ടുഡേ ഗ്രൂപ്പ് പിരിച്ചുവിട്ടു. വിദ്വേഷപ്രചാരകരും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുമായ ടെലിവിഷന്‍ അവതാരകര്‍, എഡിറ്റര്‍മാര്‍, റിപോര്‍ട്ടര്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരേ കണ്ണടയ്ക്കുന്നവരും ഇത്തരക്കാര്‍ക്ക്് പ്രഥമ പരിഗണന നല്‍കുന്നവരുമായ പ്രമോട്ടര്‍മാരെ വിചാരണ ചെയ്യണമെന്ന്്് ട്വീറ്റ്് ചെയ്തതിന്റെ പേരിലാണു നടപടി.
മതേതര രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഇത്തരക്കാരെ ബഹിഷ്‌കരിക്കണമെന്നും അവര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിനു കീഴിലുള്ള വാര്‍ത്താ വിശകലന പോര്‍ട്ടലാണ്് ഡെയ്‌ലിഒ.
ഈ മാസം 4ന്് പ്രസിദ്ധീകരിച്ച ട്വീറ്റ് നീക്കംചെയ്യണമെന്ന്് ഒരു മുതിര്‍ന്ന എഡിറ്റര്‍ അംഗ്ഷുകാന്തയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ നടത്തിയത് പൊതുവായ അഭിപ്രായപ്രകടനമാണെന്നും ഏതെങ്കിലും മാധ്യമസ്ഥാപനത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി അവര്‍ അതിനു തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന എഡിറ്റര്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും രണ്ടുതവണ യോഗം ചേര്‍ന്ന്് വിഷയം ചര്‍ച്ചചെയ്്തു. അംഗ്ഷുകാന്ത കൂടി പങ്കെടുത്ത ഈ യോഗങ്ങളില്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെെട്ടങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഇതിനു തൊട്ടുപിന്നാലെ സ്ഥാപനത്തിന്റെ എച്ച്ആര്‍ വിഭാഗം ഇവരെ വിളിച്ച്് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയോ രാജിവയ്ക്കുകയോ പിരിച്ചുവിടല്‍ നേരിടുകയോ വേണമെന്നു നിര്‍ദേശിച്ചു. ട്വീറ്റ് പിന്‍വലിക്കുകയോ രാജിവയ്ക്കുകയോ ചെയ്യില്ലെന്നു വ്യക്തമാക്കിയതോടെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു.


Next Story

RELATED STORIES

Share it