വോണ്‍ വാരിയേഴ്സ് പരമ്പര തൂത്തുവാരി
BY Sumeera SMR16 Nov 2015 2:59 AM GMT
Sumeera SMR16 Nov 2015 2:59 AM GMT
ലോസ് ആഞ്ചല്‍സ്: ഓള് സ്റ്റാര്‍ ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ സചിന് ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി വോണ്‍ വാരിയേഴ്സ് മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരി. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് വോണും സംഘവും നേടിയത്. അവസാന രണ്ടു പന്തില്‍ വാരിയേഴ്സിന് ജയിക്കാന്‍ രണ്ടു റണ്‍സാണ് വേണ്ടിയിരുന്നത്. അഞ്ചാം പന്തില്‍ വീരേന്ദര്‍ സെവാഗിനെതിരേ സിക്സര്‍ പറത്തി റിക്കി പോണ്ടിങ് വാരിയേഴ്സിന് ആവേശോജ്വല സമ്മാനിക്കുകയായിരുന്നു. സ്കോര്‍: സചിന് ബ്ലാസ്റ്റേഴ്സ് 5ന് 219, വോണ്‍ വാരിയേഴ്സ് 6ന് 224.
മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ ജാക് കാലിസ് (47), റിക്കി പോണ്ടിങ് (43*), കുമാര്‍ സങ്കക്കാര (42) എന്നിവരുടെ ഇന്നിങ്സുകളാണ് വാരിയേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. 23 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമടക്കമാണ് കാലിസ് ടീമിന്റെ ടോപ്സ്കോററായത്. ഗ്രേയം സ്വാന് ബ്ലാസ്റ്റേഴ്സിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്റ്റന്‍ സചിന്റെയും (56) ഇന്ത്യയുടെ തന്നെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും (50) അര്‍ധസെഞ്ച്വറികളാണ് വാരിയേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. സചിന് 27 പന്തില്‍ രണ്ടു ബൗണ്ടറിയും ആറു സിക്സറും പറത്തിയപ്പോള്‍ ഗാംഗുലി 37 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്സറും നേടി. മഹേല ജയവര്‍ധനെ 41 (18 പന്ത്, 2 ബൗണ്ടറി, 4 സിക്സര്‍), കാള്‍ ഹൂപ്പര്‍ 33* (21 പന്ത്, 1 ബൗണ്ടറി, 3 സിക്സര്‍) എന്നിവരും തിളങ്ങി.
കാലിസാണ് മാന്‍ ഓഫ് ദി മാച്ച്. വാരിയേഴ്സിന്റെ സങ്കക്കാര പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ ജാക് കാലിസ് (47), റിക്കി പോണ്ടിങ് (43*), കുമാര്‍ സങ്കക്കാര (42) എന്നിവരുടെ ഇന്നിങ്സുകളാണ് വാരിയേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. 23 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമടക്കമാണ് കാലിസ് ടീമിന്റെ ടോപ്സ്കോററായത്. ഗ്രേയം സ്വാന് ബ്ലാസ്റ്റേഴ്സിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്റ്റന്‍ സചിന്റെയും (56) ഇന്ത്യയുടെ തന്നെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും (50) അര്‍ധസെഞ്ച്വറികളാണ് വാരിയേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. സചിന് 27 പന്തില്‍ രണ്ടു ബൗണ്ടറിയും ആറു സിക്സറും പറത്തിയപ്പോള്‍ ഗാംഗുലി 37 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്സറും നേടി. മഹേല ജയവര്‍ധനെ 41 (18 പന്ത്, 2 ബൗണ്ടറി, 4 സിക്സര്‍), കാള്‍ ഹൂപ്പര്‍ 33* (21 പന്ത്, 1 ബൗണ്ടറി, 3 സിക്സര്‍) എന്നിവരും തിളങ്ങി.
കാലിസാണ് മാന്‍ ഓഫ് ദി മാച്ച്. വാരിയേഴ്സിന്റെ സങ്കക്കാര പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT