വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം സര്‍ക്കാര്‍ തടയണം: നാസറുദ്ദീന്‍ എളമരം
BY Sumeera SMR2 Dec 2015 3:53 AM GMT
Sumeera SMR2 Dec 2015 3:53 AM GMT
അടൂര്‍: വെള്ളാപ്പള്ളിയുടെ വര്‍ഗീയ തേരോട്ടം തടയാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം നാസറുദ്ദീന്‍ എളമരം . അടൂര്‍ പഴകുളത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗം അടക്കമുള്ള ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എസ്ഡിപിഐ എതിരല്ല. എന്നാല്‍, അവകാശ പോരാട്ടങ്ങള്‍ക്കായി ഒരുവിഭാഗം സംഘടിക്കുമ്പോള്‍ അതു മറ്റൊരു വിഭാഗത്തിനുമേല്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലേക്കു മാറാന്‍ പാടില്ല. നാടിന്റെ സാഹോദര്യവും പരസ്പര വിശ്വാസവും തകര്‍ക്കാനുള്ള ബിജെപി, ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര സംഘടനകളുടെ വലിയ ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്തെല്ലാമോ നേടിയതായി വെ ള്ളാപ്പള്ളി പ്രചാരണം നടത്തുന്നത്. വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജവം കാണിക്കാതിരിക്കുകയാണെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തയ്യാറാവണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയുടെ പേരില്‍ മനുഷ്യജീവന് കത്തിച്ചു കളഞ്ഞപ്പോഴും അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്ന നാട്ടിലാണ് വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നത്. അതിനു തടയിടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം അടക്കമുള്ള ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എസ്ഡിപിഐ എതിരല്ല. എന്നാല്‍, അവകാശ പോരാട്ടങ്ങള്‍ക്കായി ഒരുവിഭാഗം സംഘടിക്കുമ്പോള്‍ അതു മറ്റൊരു വിഭാഗത്തിനുമേല്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലേക്കു മാറാന്‍ പാടില്ല. നാടിന്റെ സാഹോദര്യവും പരസ്പര വിശ്വാസവും തകര്‍ക്കാനുള്ള ബിജെപി, ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര സംഘടനകളുടെ വലിയ ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്തെല്ലാമോ നേടിയതായി വെ ള്ളാപ്പള്ളി പ്രചാരണം നടത്തുന്നത്. വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജവം കാണിക്കാതിരിക്കുകയാണെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തയ്യാറാവണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയുടെ പേരില്‍ മനുഷ്യജീവന് കത്തിച്ചു കളഞ്ഞപ്പോഴും അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്ന നാട്ടിലാണ് വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നത്. അതിനു തടയിടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT