വീപ്പക്കകത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു
BY kasim kzm24 March 2018 5:08 AM GMT
kasim kzm24 March 2018 5:08 AM GMT
കൊച്ചി: കുമ്പളത്ത് ഒഴിഞ്ഞ പറമ്പില്‍ വീപ്പക്കകത്ത് ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
ശകുന്തളയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ എസ്പിസിഎ ഇന്‍സ്പെക്ടര്‍ ടി എം സജിത്തുമായി ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളെയൊക്കെ പോലിസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ ഇവര്‍ക്കൊക്കെ നേരിട്ട് പങ്കുണ്ടോ എന്നുള്ളതും അന്വേഷിച്ച് വരികയാണ്. അതേസമയം ശകുന്തളയുടെ മകളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയച്ച നോട്ടീസ് ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം തേജസിനോട് പറഞ്ഞു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ചയാണ് കേസ് പരിഗണിക്കുന്നതിന് വച്ചിരിക്കുന്നത്. അമ്മ ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴികളില്‍ പൊരുത്തക്കേടുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലിസ് തീരുമാനിച്ചത്. സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധമാണ് ശകുന്തളയുടെ കൊലപാതകത്തിലെത്തിയത്.
ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നെട്ടൂര്‍ ഷാപ്പിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഈ രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നറിയാന്‍ ഡിഎന്‍എ ഫലം നിര്‍ണായകമാവും.
വരുന്ന ആഴ്ച ഡിഎന്‍എ ഫലം ലഭിക്കുമെന്ന് സിഐ സിബി ടോം പറഞ്ഞു. ഇതു വരെ യുവാവിനെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലിസിനെ കുഴക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഭക്ഷണശാല നടത്തുന്ന മൈസൂര്‍ സ്വദേശി ബിനോജിനെ കാണാതായിരുന്നു. ഇയാളുടെ ഭക്ഷണശാലയില്‍ ശകുന്തള എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
ശകുന്തളയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ എസ്പിസിഎ ഇന്‍സ്പെക്ടര്‍ ടി എം സജിത്തുമായി ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളെയൊക്കെ പോലിസ് ചോദ്യം ചെയ്തു. കൊലപാതകത്തില്‍ ഇവര്‍ക്കൊക്കെ നേരിട്ട് പങ്കുണ്ടോ എന്നുള്ളതും അന്വേഷിച്ച് വരികയാണ്. അതേസമയം ശകുന്തളയുടെ മകളെ നുണപരിശോധനയ്ക്ക് ഹാജരാക്കണമെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയച്ച നോട്ടീസ് ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം തേജസിനോട് പറഞ്ഞു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ചയാണ് കേസ് പരിഗണിക്കുന്നതിന് വച്ചിരിക്കുന്നത്. അമ്മ ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴികളില്‍ പൊരുത്തക്കേടുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലിസ് തീരുമാനിച്ചത്. സജിത്തും അശ്വതിയും തമ്മിലുള്ള ബന്ധമാണ് ശകുന്തളയുടെ കൊലപാതകത്തിലെത്തിയത്.
ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നെട്ടൂര്‍ ഷാപ്പിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. ഈ രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നറിയാന്‍ ഡിഎന്‍എ ഫലം നിര്‍ണായകമാവും.
വരുന്ന ആഴ്ച ഡിഎന്‍എ ഫലം ലഭിക്കുമെന്ന് സിഐ സിബി ടോം പറഞ്ഞു. ഇതു വരെ യുവാവിനെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലിസിനെ കുഴക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുമ്പ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഭക്ഷണശാല നടത്തുന്ന മൈസൂര്‍ സ്വദേശി ബിനോജിനെ കാണാതായിരുന്നു. ഇയാളുടെ ഭക്ഷണശാലയില്‍ ശകുന്തള എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT