വിമാനത്താവളത്തിലെ മദ്യവില്പന: കൂടുതല്‍ തെളിവുകള്‍ പുറത്ത്
BY kasim kzm17 July 2018 3:50 AM GMT
kasim kzm17 July 2018 3:50 AM GMT
കൊച്ചി: വിദേശമദ്യം കരിഞ്ചന്തയില്‍ വിറ്റ കേസില്‍ പ്ലസ് മാക്സ് അധികൃതര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിദേശ യാത്രികരുടെ യാത്രാരേഖകള്‍ അനധികൃതമായി ഉപയോഗിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് മുഖേന വിദേശമദ്യം വിറ്റെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെതിരേ പ്ലസ് മാക്സ് അധികൃതര്‍ നല്കിയ ഹരജിയിലാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. വിദേശമദ്യം വാങ്ങിയെന്നു കാണിച്ച് പ്ലസ് മാക്സ് അധികൃതര്‍ ഹാജരാക്കിയ യാത്രാരേഖകളുടെ ഉടമസ്ഥരോട് വാങ്ങിയ മദ്യത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ആരാഞ്ഞിരുന്നു. ഇതിനു യാത്രക്കാര്‍ നല്കിയ രേഖാമൂലമുള്ള മറുപടികളാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT