വിമര്‍ശനവുമായി കോടിയേരിയും കാനവും

തിരുവനന്തപുരം: എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച സംഭവം അധികൃതരെ അറിയിച്ച തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുത്ത നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഎമ്മും സിപിഐയും. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഭരണകക്ഷി നേതൃത്വംതന്നെ രംഗത്തെത്തിയത്. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് സാങ്കേതികമാണെങ്കിലും അത് വേണ്ടിയിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സാങ്കേതികത്വം പറഞ്ഞ് നടപടിയെടുത്തത് ശരിയായില്ല. സര്‍ക്കാരിനോട് അതൃപ്തിയുള്ളവര്‍ പോലിസില്‍ ഉണ്ടെങ്കില്‍ അവര്‍ രാജിവച്ച് പുറത്തുപോവട്ടെയെന്നും കോടിയേരി പറഞ്ഞു. പോലിസ് നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അപലപിച്ചു. തിയേറ്റര്‍ ഉടമയ്‌ക്കെതിരേ പോലിസ് കള്ളക്കേസെടുത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രനും പ്രതികരിച്ചു.
Next Story

RELATED STORIES

Share it