രാഷ്ട്രപതി മാപ്പുപറയണം: അലിഗഡ് മുസ്്‌ലിം സര്‍വകലാശാല യൂനിയന്‍

അലിഗഡ്: മുസ്്‌ലിംകളും ക്രിസ്ത്യാനികളും വിദേശികളാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മുന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് അലിഗഡ് മുസ്്‌ലിം സര്‍വകലാശാല യൂനിയന്‍. മാര്‍ച്ച് ഏഴിനു സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കാനിരിക്കെയാണ് കോളജ് യൂനിയന്റെ ആവശ്യം.
മുസ്്‌ലിംകള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചു ശതമാനവും സംവരണം ഏര്‍പ്പെടുത്തണമെന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപോര്‍ട്ടില്‍ പ്രതികരിക്കവേയാണ് 2010ല്‍ രാംനാഥ് കോവിന്ദ് വിവാദ പരാമര്‍ശം നടത്തിയത്. മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും പട്ടികജാതിയില്‍ പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് അന്ന് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത്.
എന്നാല്‍, സിഖുകാരെ ഇതേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയെ സംബന്ധിച്ച് അന്യരാണെന്ന് പറഞ്ഞത്. പ്രസ്താവനയില്‍ രാഷ്ട്രപതി മാപ്പുപറയുകയോ അല്ലെങ്കില്‍ ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യണമെന്ന് യൂനിയന്‍ വൈസ് പ്രസിഡന്റ് സജ്ജാദ് സുബ്ഹാന്‍ പറഞ്ഞു.
ഈ അവസ്ഥയില്‍ രാഷ്ട്രപതി കോളജില്‍ സന്ദര്‍ശനം നടത്തുന്നത് നല്ല അന്തരീക്ഷമുണ്ടാക്കില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ വൈസ് ചാന്‍സലറും രാഷ്ട്രപതിയുമായിരിക്കും ഉത്തരവാദികളെന്നും സുബ്ഹാന്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രപതിയുടെ സന്ദര്‍ശനം അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി ബിജെപി ആശയങ്ങളെ സ്വീകരിക്കുന്നു എന്ന സന്ദേശമാണ് നല്‍കുകയെന്നും സുബ്ഹാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it