രാജ്യത്തെ എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന് ഉത്തരവിടാനാവില്ല:
BY kasim kzm13 Oct 2018 3:24 AM GMT
kasim kzm13 Oct 2018 3:24 AM GMT
സുപ്രിംകോടതിന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവരും സസ്യാഹാരം കഴിക്കുന്നവരാവണമെന്ന് ഉത്തരവിടാന്‍ കഴിയില്ലെന്നു സുപ്രിംകോടതി. ആഹാരത്തിനും തുകലിനുമായി മാംസം കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
രാജ്യത്തെ എല്ലാവരും സസ്യാഹാരികളായി മാറണമെന്നാണോ പറയുന്നതെന്നും കോടതി ഹരജിക്കാരോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. നിരോധനം ആവശ്യപ്പെട്ട് വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യാ ട്രസ്റ്റ് എന്നീ സര്‍ക്കാരേതര സംഘടനകളാണ് പൊതുതാല്പര്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ ശിവസേനയുള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് 400 മാംസക്കടകള്‍ ബലമായി അടപ്പിച്ചിരുന്നു. നവരാത്രി ആഘോഷകാലത്ത് ഒമ്പതു ദിവസം ഈ കടകള്‍ പ്രവര്ത്തിക്കരുതെന്നാവശ്യപ്പെട്ടാണ് കടകള്‍ അടപ്പിച്ചത്. എന്നാല്‍, നവരാത്രി ദിനത്തില്‍ മാത്രം കടകള്‍ അടപ്പിക്കാമെന്നും ഒമ്പതു ദിവസം അടപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഈ സംഘടനകള്‍ സുപ്രിംകോടതിയിലെത്തുന്നത്.
കടകള്‍ തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നുമാണ് അക്രമത്തിനു നേതൃത്വം കൊടുക്കുന്ന സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി വ്യക്തമാക്കിയത്.
രാജ്യത്തെ എല്ലാവരും സസ്യാഹാരികളായി മാറണമെന്നാണോ പറയുന്നതെന്നും കോടതി ഹരജിക്കാരോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. നിരോധനം ആവശ്യപ്പെട്ട് വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യാ ട്രസ്റ്റ് എന്നീ സര്‍ക്കാരേതര സംഘടനകളാണ് പൊതുതാല്പര്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ ശിവസേനയുള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് 400 മാംസക്കടകള്‍ ബലമായി അടപ്പിച്ചിരുന്നു. നവരാത്രി ആഘോഷകാലത്ത് ഒമ്പതു ദിവസം ഈ കടകള്‍ പ്രവര്ത്തിക്കരുതെന്നാവശ്യപ്പെട്ടാണ് കടകള്‍ അടപ്പിച്ചത്. എന്നാല്‍, നവരാത്രി ദിനത്തില്‍ മാത്രം കടകള്‍ അടപ്പിക്കാമെന്നും ഒമ്പതു ദിവസം അടപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഈ സംഘടനകള്‍ സുപ്രിംകോടതിയിലെത്തുന്നത്.
കടകള്‍ തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അതുമൂലമുണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നുമാണ് അക്രമത്തിനു നേതൃത്വം കൊടുക്കുന്ന സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി വ്യക്തമാക്കിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT