രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂര്‍: നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട. രണ്ടു കിലോ കഞ്ചാവുമായി മയക്കുമരുന്ന് കേസിലെ കണ്ണിയായ ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ ഷിന്റോ (26)യെയാണ് അറസ്റ്റ് ചെയ്തത്. നീലചടയന്‍ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന ആളാണ് പിടിയിലായ ഷിന്റോ. ഇതിനു മുമ്പും ഇയാളെ തൃശൂരില്‍ പിടികൂടിയിരുന്നു. അന്ന് ഇയാളോടൊപ്പം അച്ഛനും പിടിയിലായിരുന്നു. 10 കിലോ കഞ്ചാവ് കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു കഞ്ചാവിന് പകരം പച്ചക്കറികള്‍ പാക്ക് ചെയ്തു കച്ചവടം നടത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഒറീസയില്‍ വളര്‍ത്തുന്ന തരത്തിലുള്ള കഞ്ചാവ് തമിഴ്‌നാട് കാടുകളില്‍ ഉണ്ടെന്നും അവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവരാറുള്ളതെന്നും ഇയാള്‍ പറഞ്ഞു. സാധാരണക്കാര്‍ക്കു കൊടുക്കുന്നതില്‍ കൂടുതല്‍ തുക മയക്കുമരുന്ന് സംഘങ്ങ ള്‍ക്ക് കൊടുത്താല്‍ ലഭിക്കുമെന്നും ഷിന്റോ പറഞ്ഞു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ കൃഷ്ണപ്രസാദ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി വി റാഫേലിന്റെ നേതൃത്വത്തിലുള്ള ഷാഡോ എക്‌സൈസിലെ അംഗങ്ങളായ ബാഷ്പജന്‍, സുധീര്‍ കുമാര്‍, തൃശൂര്‍ എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ ജോസഫ്, ദക്ഷിണാമൂര്‍ത്തി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സന്തോഷ്ബാബു, ഫജോയ്, സതീഷ്, ബിജു, സണ്ണി, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം എല്‍എസ്ഡി മയക്കുമരുന്നു പിടികൂടിയതിന്റെ പിന്നാലെ എക്‌സൈസ് സംഘത്തിന് ഭീഷണി ഉയര്‍ന്നിരുന്നു. ഇത് വകവയ്ക്കാതെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it