palakkad local

യുവാവിന്റെ ആന്തരികാവയവങ്ങള്‍ എടുത്ത സംഭവം അനേ്വഷിക്കണമെന്ന്

പാലക്കാട്: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ആന്തരീകാവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തു മാറ്റിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ കലക്ടര്‍ വിശദമായി അനേ്വഷിച്ച് റിപോര്‍ട്ട് നല്‍കണം.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷ ന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ വെ ന്റിലേറ്ററില്‍ കഴിഞ്ഞ യുവാവിന്റെ ആന്തരീകാവയവങ്ങളാണ് കാണാതായത്. തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിക്ക് സമീപം നടന്ന കാറപകടത്തിലാണ് മീനാക്ഷിപുരം സ്വദേശി മണികണ്ഠന് സാരമായി പരിക്കേറ്റത്. സേലത്തെ സ്വകാര്യാശുപത്രിയിലായിരുന്നു സംഭവം. മൂന്നു ലക്ഷം രൂപയുടെ ചികില്‍സാ ചെലവിന് അവയവങ്ങള്‍ ആശുപത്രി അധികൃതര്‍ എടുത്തുമാറ്റിയെന്നാണ് പരാതി. ബന്ധുക്കളുടെ അറിവില്ലാതെ അവയവം മുറിച്ചു മാറ്റിയെന്നും പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. കേസ് ജൂലൈ 11 ന് പാലക്കാട് പരിഗണിക്കും.
Next Story

RELATED STORIES

Share it